കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാനെത്തിയ ഡാനിയേൽ, അധ്യാപകൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനുമൊത്ത് കൂത്തമ്പലത്തിൽ ചുവടുകൾ വെക്കുന്നു
ചെറുതുരുത്തി: ചരിത്രത്തിൽ ആദ്യമായി കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടി എത്തി. പിറവം മാമലശ്ശേരി വീട്ടിൽ എൽദോയുടെയും ഹണിയുടെയും മകനായ 11 വയസ്സുകാരൻ ഡാനിയേൽ ആറുമാസത്തെ കോഴ്സിനാണ് ചേർന്നത്. കലാമണ്ഡലത്തിലെ ആദ്യ നൃത്താധ്യാപകനായ ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ ശിക്ഷണത്തിലാണ് ഡാനിയേൽ ഭരതനാട്യം അഭ്യസിക്കുക.
എൽദോയും കുടുംബവും വർഷങ്ങളായി ആസ്ട്രേലിയയിലാണ് താമസം. ഭരതനാട്യം പഠിക്കണമെന്ന് പിതാവ് പറഞ്ഞു. ബുധനാഴ്ച രാവിലെ പിതാവിനൊപ്പമാണ് കലാമണ്ഡലത്തിലെത്തിയത്. കൂത്തമ്പലത്തിലെത്തി അധ്യാപകനെ നമസ്കരിച്ച ഡാനിയേലിനെ ആർ.എൽ.വി രാമകൃഷ്ണൻ ഭരതനാട്യത്തിന്റെ ആദ്യ മുദ്രകൾ കാണിച്ചുകൊടുത്തു.
ഇത് പിഴവുകളില്ലാതെ ഡാനിയേൽ അവതരിപ്പിച്ചപ്പോൾ കലാമണ്ഡലത്തിൽ പിറന്നത് ചരിത്ര നിമിഷമാണ്. കഴിഞ്ഞ വർഷമാണ് കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാൻ ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ കലാമണ്ഡലം ആദ്യമായി തീരുമാനിച്ചത്. എന്നാൽ ആരും എത്തിയിരുന്നില്ലെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.പി. രാജേഷ്കുമാർ പറഞ്ഞു.
ആദ്യമായി കലാമണ്ഡലത്തിൽ എത്തിയ ഭരതനാട്യം വിദ്യാർഥിക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്ന് കലാമണ്ഡലം നൃത്തവിഭാഗം മേധാവി കലാമണ്ഡലം സംഗീത പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.