വാതോരാതെ തത്ത്വം പറയണം
എന്റെ വാഗ്ദ്ധോരണികളിലെങ്കിലും
പൊതുജനമന്തിച്ചുനിൽക്കവേ
എന്റെ അക്ഷരങ്ങളിൽ അഗ്നിയാകണം
ദയവുനിറയുന്ന വൻമരമാകണം
കനിവുപെയ്യുന്ന മഴയാകണം
നോട്ടങ്ങളിലുമിടപെടലുകളിലും
നിറയുന്ന സ്നേഹമുണ്ടാകണം
ഞാൻ തീർത്ത രമ്യഹർമത്തിൽ
എനിക്കെന്റെ ഇടം തീർക്കണം!
തട്ടിൻപുറത്ത് കൂകിവിളിക്കാൻ
എനിക്കു ഞാൻ മാത്രമാകണം,
എവിടെയും ഇരുളും വെളിച്ചവും
കാറ്റും മഴപോലും എന്റെയാകണം!
എന്റെയിടങ്ങൾ കടം ചോദിച്ചു
വരുന്നവരെന്നോട് ക്ഷമിക്കണം,
എന്റെയിടങ്ങൾ എന്റേതുമാത്രമാണ്.
എനിക്കൊന്നിനും കടമിടപാടില്ല,
മടക്കിത്തരാമെന്ന വാക്കിന്റെ
ഉറപ്പുഭാഷണങ്ങൾ ഞാനപ്പോഴേ
പടിക്കുപുറത്ത് ചാരിവെച്ചിരിക്കുന്നു
അതെന്റെ ചെരിപ്പിനോടൊപ്പം !
എന്റെ വേഷങ്ങളിൽ നിങ്ങളായി
മാറ്റിയതുപോൽ അണിഞ്ഞുകൊള്ളുക,
ഇതുപോലൊരുജന്മം -നിങ്ങളിൽ;
നിങ്ങൾ മാത്രമായി ജീവിക്കാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.