പണം തട്ടൽ; 30,000 ദിർഹം നഷ്ടപരിഹാരത്തിന് വിധി

അബൂദബി: മൂന്നുപേർ ചേർന്ന് 70,000 ദിർഹം തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിന് 30,000 ദിർഹം നഷ്ടപരിഹാരം അടക്കം ഒരു ലക്ഷം ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി സിവില്‍, ഫാമിലി കോടതി. അനധികൃതമായി പണം കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

കേസില്‍ പ്രാഥമിക അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കിയ ശേഷം കോടതി പ്രതികളില്‍ ഒരാളെ രണ്ടു മാസം തടവും പരാതിക്കാരന്‍റെ കോടതിച്ചെലവും വഹിക്കാനും ശിക്ഷിച്ചിരുന്നു. എങ്കിലും പ്രോസിക്യൂഷന്‍ ഈ വിധിക്കെതിരെ അപ്പീല്‍ നൽകുകയും കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അബൂദബി ക്രിമിനല്‍ കോടതി മുന്‍വിധി തള്ളുകയും പ്രതി തടവുശിക്ഷ അനുഭവിക്കുന്നതിനു പുറമേ, 5000 ദിര്‍ഹം പിഴ അടക്കണമെന്നും ഇതിനു പുറമേ പരാതിക്കാരന്‍റെ കോടതിച്ചെലവും വഹിക്കണമെന്നും ഉത്തരവിട്ടു.

Tags:    
News Summary - Money laundering; 30,000 dirhams compensation for damages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-27 07:07 GMT