ബി. സുദർശൻ റെഡ്ഡി
ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇൻഡ്യ സഖ്യം. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു സുദർശൻ റെഡ്ഡി. ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു.
ആന്ധ്രപ്രദേശിലാണ് ജനനം. 1971 ലാണ് സുദർശൻ റെഡ്ഡി ആന്ധ്രപ്രദേശ് ബാർ കൗൺസിലിന് കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1988-90കളിൽ ഹൈകോടതിയിൽ സർക്കാർ പ്ലീഡറായി സേവനമനുഷ്ടിച്ചു.
1990ൽ ആറുമാസക്കാലം കേന്ദ്രസർക്കാറിന്റെ അഡീഷനൽ സ്റ്റാന്റിങ് കോൺസലായും പ്രവർത്തിക്കുകയുണ്ടായി. ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസറായും സ്റ്റാന്റിങ് കോൺസലുമായി പ്രവർത്തിച്ചിട്ടുണ്ട്.
1995ൽ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2005ൽ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസായി. 2007ൽ സുപ്രീംകോടതി ജഡ്ജിയായി. 2011ന് അദ്ദേഹം വിരമിച്ചു. അതിനു ശേഷമാണ് ഗോവയുടെ ആദ്യ ലോകായുക്തയായത്.
മഹാരാഷ്ട്ര ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ സി.പി. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.