ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കുന്നതോടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാകും. 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നിയമം വകുപ്പു 4(3) പ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും ആകെ 788 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളജ്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും 543 ലോക്സഭാംഗങ്ങളുമാണ് വോട്ടർമാർ. നിലവിലുള്ള സാഹചര്യത്തിൽ സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ ബി.ജെ.പിക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ജയിക്കാനാകും. വോട്ടിങ് രഹസ്യ ബാലറ്റിലൂടെയായിരിക്കും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്‍കാനാവില്ല. പാര്‍ലമെന്റ് ഹൗസിലാണ് വോട്ടെടുപ്പ് നടക്കുക.

Full View

Tags:    
News Summary - Notification for Vice Presidential election to be issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.