ബി.ജെ.പി നേതാവ് ബോംബെ ഹൈകോടതി ജഡ്‌ജി

മുംബൈ: ബി.ജെ.പി നേതാവിനെ ബോംബെ ഹൈകോടതി ജഡ്‌ജിയായി നിയമിച്ചത് മഹാരാഷ്ട്രയിൽ രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കി. മഹാരാഷ്ട്രയിലെ ബി.ജെ.പി മുൻ വക്താവ് ആരതി സാഠേയെയാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിച്ചത്.

ആരതി സാഠേക്ക് പുറമേ അജിത് ഭഗ്വന്ത് റാവു കഡേഹങ്കർ, സുശീൽ മനോഹർ ഘോഡേശ്വർ എന്നിവരെയും ബോംബെ ഹൈകോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രിം കോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.

ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കമെന്ന് എൻ.സി.പി നേതാവ് രോഹിത് പവാർ പറഞ്ഞു. ഭരണകക്ഷിക്ക് വേണ്ടി പരസ്യമായി സംസാരിക്കുന്ന ഒരാളെ ജഡിയായി നിയമിക്കുന്നത് ജനാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Opposition questions Aarti Sathe's nomination to bench citing political past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.