ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഗ്രേറ്റ് നികോബാർ വികസന പദ്ധതിക്കെതിരെ സോണിയ ഗാന്ധി. പദ്ധതി നികോബാർ ദ്വീപിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ നിലനിൽപിനുതന്നെ ഭീഷണി ഉയർത്തുന്നതാണെന്ന് ‘ദി ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവർ പറഞ്ഞു. പദ്ധതി വിവേകശൂന്യമായി അടിച്ചേൽപിക്കുകയാണെന്നും നിയമപരമായ പ്രക്രിയകളെ അപഹസിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
ഷോംപെൻ, നികോബാരീസ് ഗോത്രങ്ങളുടെ നിലനിൽപു തന്നെ അപകടത്തിലാകുമ്പോൾ മനസ്സാക്ഷിയുള്ളവർക്ക് നിശ്ശബ്ദത പാലിക്കാൻ കഴിയില്ല. 72,000 കോടി രൂപയുടെ തെറ്റായ വിനിയോഗം ലോകത്തിലെ ഏറ്റവും സവിശേഷമായ സസ്യ-ജന്തുജാല ആവാസ വ്യവസ്ഥകളിലൊന്നിനും ഭീഷണിയാണ്. പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുണ്ട്.
നികോബാരീസ് ഗോത്രങ്ങളുടെ പൂർവിക ഗ്രാമങ്ങൾ പദ്ധതിയുടെ നിർദിഷ്ട ഭൂപ്രദേശത്ത് ഉൾപ്പെടുന്നു. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സൂനാമി നികോബാരികളെ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാക്കി. പുതിയ പദ്ധതി ഇവരെ ശാശ്വതമായി നാടുകടത്തും. പൂർവിക ഗ്രാമങ്ങളിലേക്ക് മടങ്ങാനുള്ള അവരുടെ സ്വപ്നം അവസാനിപ്പിക്കുമെന്നും സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.