ഉമ്മർ ഹാരിസ്, കൃഷ്ണപ്രസാദ്
പാലക്കാട്: 130 ഗ്രാം മെത്താംഫെറ്റമിന്‍ കടത്തിയ കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് വയലത്തൂർ നെരിയംപള്ളി വീട്ടിൽ ഉമ്മർ ഹാരിസ് (31), വയലത്തൂർ വടക്കേക്കാട് ചൂൽപ്പുറത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (25) എന്നിവരെയാണ് പാലക്കാട് സെക്കന്‍ഡ് അഡീഷനൽ ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കണം. 2023 മാര്‍ച്ച് ആറിന് വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധനക്കിടെയാണ് ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള ബസില്‍നിന്ന് വാളയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേഷ് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.