രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ ഈശ്വർ
തിരുവനന്തപുരംരാഹുൽ മാങ്കൂട്ടത്തലുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട് രാഹുൽ ഈശ്വർ. രാഹുൽ വിലക്കിയിട്ടും അദ്ദേഹം അനുഭവിച്ച ട്രോമ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് താൻ ഓഡിയോ പുറത്തുവിടുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി താൻ വലിയ ട്രോമയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഈശ്വറിനോട് പറയുന്നുണ്ട്.
ഇത്രയും നാളും തന്റെ മുറിക്ക് പുറത്ത് ഒരാൾ കാവൽ കിടക്കുകയായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നുണ്ട്. രാഹുലിന് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഇതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഓഡിയോയിൽ പറയുന്നുണ്ട്.
ഓഡിയോയിലെ ചില ഭാഗങ്ങൾ താൻ മനപ്പൂർവം ഒഴിവാക്കുന്നുണ്ടെന്നും അത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വകാര്യത മാനിച്ചാണ് ചില ഭാഗങ്ങൾ സംഭാഷണത്തിൽ നിന്നും ഒഴിവാക്കിയതെന്നും രാഹുൽ ഈശ്വർ പറയുന്നുണ്ട്. ഫെമിനിച്ചികൾ പറയുന്നത് പോലെയല്ല തീയതി സഹിതമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മാത്രമേ താൻ കാര്യങ്ങൾ പറയാറുള്ളുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. നേരത്തെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ മൊഴി നൽകാൻ താത്പര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. രണ്ട് യുവതികളും മാങ്കൂട്ടത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിദ്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.
യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കൂടിയായ രാഹുലിനെതിരെ മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണമുന്നയിക്കുകയല്ലാതെ ഇവർ ആരും പരാതികൾ നൽകിയിരുന്നില്ല. എന്നാൽ, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ലഭിച്ച പരാതികളുടെ തുടർച്ചയായാണ് അന്വേഷണം മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.