യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ

കിയവ്: യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു. ഒറ്റരാത്രിയിൽ 500ലധികം ഡ്രോണുകളും രണ്ട് ഡസൻ മിസൈലുകളുമാണ് റഷ്യ വർഷിച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനശ്രമം നടപ്പാക്കാനുള്ള അമേരിക്കയുടെ ശ്രമം വിജയകരമാകാത്ത സാഹചര്യത്തിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്ന് അനുകൂലമായി വരുന്നതിനിടെയാണ് റഷ്യയുടെ ആക്രമണം.

യുക്രെയ്ന് പിന്തുണയുമായി ബാൾട്ടിക്, നോർഡിക് രാജ്യങ്ങളുടെ പ്രതിനിധികൾ ഡെന്മാർക് തലസ്ഥാനമായ കോപൻഹേഗനിൽ സംഗമിക്കുന്നുണ്ട്. ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഐസ്‍ലാൻഡ്, ലാറ്റ്‍വിയ, ലിത്വാനിയ, നോർവേ, സ്വീഡൻ രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ൻ ഭാവി സംബന്ധിച്ച് പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. ബ്രിട്ടീഷ്, ഫ്രഞ്ച് നേതാക്കളായ കിയർ സ്റ്റാമർ, ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും ഓൺലൈനിലും സെലൻസ്കി ചർച്ച നടത്തുന്നുണ്ട്.

Tags:    
News Summary - Russia intensifies attacks in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.