പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പത്തുവർഷം തടവും പിഴയും
text_fieldsകിഴക്കമ്പലം: വിവാഹ വാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 10വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടിൽ സുബിനെയാണ് (28) പെരുമ്പാവൂർ ഫാസ്റ്റ്ട്രാക് കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷവിധിച്ചത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചെങ്കിലും വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവിൽപോയ പ്രതിയെ തടിയിട്ടപറമ്പ് പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എസ്.എച്ച്.ഒമാരായ പി.എം. ഷമീർ, സന്തോഷ് കുമാർ, ടി.എസ്. ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. ജയൻ, ഷംസ ബീവി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.