Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകഥക്, ഒഡീസി,...

കഥക്, ഒഡീസി, ബോളിവുഡ്... പലരും സാരി ധരിക്കാനും, മൈലാഞ്ചി ഇടാനും പഠിച്ചു; മോസ്കോയിലെ 'ഭാരത് ഉത്സവത്തിൽ'പങ്കെടുത്തത് എട്ട് ലക്ഷത്തിലധികം പേർ

text_fields
bookmark_border
culture
cancel

മോസ്കോ: ഇന്ത്യൻ സംസ്കാരം, സംഗീതം, നൃത്തം, യോഗ, പാചകരീതി എന്നിവയുടെ മാന്ത്രികത അനുഭവിക്കാൻ മോസ്കോയിലെ 'ഭാരത് ഉത്സവത്തിൽ'പങ്കെടുത്തത് എട്ട് ലക്ഷത്തിലധികം പേർ. മോസ്കോയിലെ പ്രധാന വേദികളിലൊന്നായ മനെഷ്നയ സ്ക്വയറിൽ ജൂലൈ അഞ്ച് മുതൽ 13 വരെ നടന്ന ഒമ്പത് ദിവസത്തെ ഫെസ്റ്റിവലിൽ 8,25,000 അതിഥികളാണ് പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 150ലധികം ക്ഷണിക്കപ്പെട്ട കലാകാരന്മാരും കരകൗശല വിദഗ്ധരും സർഗ്ഗാത്മക ക്ലാസുകൾ നടത്തുകയും അതിഥികളെ ഇന്ത്യയുടെ സംസ്കാരത്തിലേക്കും പാരമ്പര്യത്തിലേക്കും പരിചയപ്പെടുത്തുകയും ചെയ്തു.

500ലധികം പരിപാടികളാണ് മോസ്കോയിലെ 'ഭാരത് ഉത്സവത്തിൽ' അരങ്ങേറിയത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, കശ്മീർ, നാഗാലാൻഡ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങൾ അവരവരുടെ കലകൾ, സംസ്കാരം, പൈതൃകം എന്നിവ പ്രദർശിപ്പിച്ചു. സന്ദർശകർ യോഗയുടെയും ഹിന്ദിയുടെയും അടിസ്ഥാനകാര്യങ്ങൾ പഠിച്ചു, കഥകിന്റെയും ഒഡീസിയുടെയും ചലനങ്ങൾ പര്യവേക്ഷണം ചെയ്തു, ബോളിവുഡിന്റെ ഊർജ്ജസ്വലമായ ലോകത്ത് മുഴുകി, യഥാർത്ഥ ഇന്ത്യൻ ഭക്ഷണം ആസ്വദിച്ചു. പലരും സാരി ധരിക്കാനും, മൈലാഞ്ചി പുരട്ടാനും, പരമ്പരാഗത ഇന്ത്യൻ പെയിന്റിങ് പഠിക്കാനും ശ്രമിച്ചു. 'സമ്മർ ഇൻ മോസ്കോ' എന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ ഉത്സവം നടന്നത്.

നൃത്ത പ്രകടനങ്ങളും കച്ചേരികളും സന്ദർശകരെ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തിലേക്ക് പരിചയപ്പെടുത്തി. ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നുള്ള എപ്പിസോഡുകളും വ്യത്യസ്ത പ്രദേശങ്ങളിലെ കലകളും മോസ്കോ നിവാസികളും വിനോദസഞ്ചാരികളും പരിചയപ്പെട്ടു. ഇന്ത്യൻ ഗുഡ്സ് ഫെയറിൽ കനൗജിൽ നിന്നുള്ള അവശ്യ എണ്ണകൾ, എലൈറ്റ് തേയില ഇനങ്ങൾ, ജോധ്പൂരിൽ നിന്നുള്ള മരപ്പണികൾ, രാജസ്ഥാനിൽ നിന്നുള്ള നീല സെറാമിക്സ്, കശ്മീരിൽ നിന്നുള്ള പശ്മിന ഷാളുകൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു. ഇന്ത്യൻ ഫുഡ് കോർട്ടുകളും വിനോദസഞ്ചാരികളുടെ മനം കീഴടക്കി.

ഉത്സവത്തിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ധ്യാന ക്ലാസുകളും പ്രഭാഷണങ്ങളും യോഗ സെഷനുകളും ഉൾപ്പെടുന്നു. വിവിധ റഷ്യൻ സ്റ്റുഡിയോകളുടെയും ഇന്ത്യൻ എംബസിയിലെ സാംസ്കാരിക കേന്ദ്രത്തിന്റെയും പ്രതിനിധികളായിരുന്നു അധ്യാപകർ. അവർ ആസനങ്ങൾ, ശ്വസനരീതികൾ, യോഗ തത്ത്വചിന്ത എന്നിവ പഠിപ്പിച്ചു. റഷ്യൻ തലസ്ഥാനത്തെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് മോസ്കോ സർക്കാരാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2025 ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 18000 ഇന്ത്യൻ സഞ്ചാരികളാണ് മോസ്കോയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:showmoscowIndian cultureBharat Utsav
News Summary - Bharat Utsav to showcase Indian culture in Moscow
Next Story