നടൻ ദുനിയ വിജയ്-നാഗരത്ന വിവാഹ മോചനത്തിന് ഹൈകോടതി അനുമതി
text_fieldsദുനിയ വിജയ്, ഭാര്യ നാഗരത് ന
ബംഗളൂരു: കന്നട നടനും സംവിധായകനും നിർമാതാവുമായ ദുനിയ വിജയ്ക്കും ഭാര്യ നാഗരത്നക്കും കർണാടക ഹൈകോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യക്ക് ഒറ്റത്തവണ ജീവനാംശമായി രണ്ട് കോടി രൂപ നൽകാനും കോടതി നടനോട് നിർദ്ദേശിച്ചു. നഷ്ടപരിഹാരം രണ്ട് മാസത്തിനുള്ളിൽ നൽകണം. ഇല്ലെങ്കിൽ പ്രതിവർഷം ആറ് ശതമാനം നിരക്കിൽ പലിശ നൽകേണ്ടിവരും.
ജസ്റ്റിസ് ഡി.കെ. സിങ്, ജസ്റ്റിസ് എച്ച്. ശാന്തിഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാഗരത്നയുടെ സാഹചര്യങ്ങൾ, ദമ്പതികളുടെ മൂന്ന് കുട്ടികൾ, വിജയ്യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ പദവി എന്നിവ കോടതി പരിഗണിച്ചു. പൊതുപ്രവർത്തകർ വ്യക്തിജീവിതത്തിലും മൂല്യങ്ങൾ പ്രതിഫലിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഉചിതമായ ഫോറത്തിന് മുന്നിൽ ഉത്തരവിനെ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് അവസരമുണ്ട്.
ദമ്പതികൾ തമ്മിലുള്ള തർക്കം വർഷങ്ങളായി തുടരുന്നതാണ്. നേരത്തെ വിവാഹമോചനത്തിനുള്ള ദുനിയ വിജയിന്റെ അപേക്ഷ കുടുംബ കോടതി തള്ളിയിരുന്നു. ബന്ധം വഷളായി തന്നെ തുടർന്നു. നാഗരത്ന വിവാഹമോചനത്തെ ആദ്യം എതിർത്തു. വിവാഹബന്ധത്തിലെ ദീർഘകാല തകർച്ചയും ഭാര്യയുടെയും കുട്ടികളുടെയും ക്ഷേമവും പരിഗണിച്ച ശേഷം, ഹൈക്കോടതി വിവാഹമോചന ഹർജി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

