Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightപരിഹാരമില്ലാത്ത...

പരിഹാരമില്ലാത്ത ‘പ്ലാസ്റ്റിക് പ്രതിസന്ധിയിൽ’ ലോകം; എവറസ്റ്റിനു മുകളിൽ നിന്ന് ഏറ്റവും ആഴമേറിയ സമുദ്ര കിടങ്ങു വരെ 800 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം!

text_fields
bookmark_border
പരിഹാരമില്ലാത്ത ‘പ്ലാസ്റ്റിക് പ്രതിസന്ധിയിൽ’ ലോകം; എവറസ്റ്റിനു മുകളിൽ നിന്ന് ഏറ്റവും ആഴമേറിയ സമുദ്ര കിടങ്ങു വരെ 800 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം!
cancel

നുഷ്യ കുലത്തിന്റെയും ഭൂഗോളത്തിന്റെയും ആരോഗ്യത്തിന് പ്ലാസ്റ്റിക് ഗുരുതരവും തിരിച്ചറിയപ്പെടാത്തതുമായ അപകടമുയർത്തുന്നുവെന്നും ലോകം ഒരു വലിയ ‘പ്ലാസ്റ്റിക് പ്രതിസന്ധിയിലാണെ’ന്നും ഈ രംഗത്തെ ഗവേഷകരുടെ ഏറ്റവും പുതിയ വിശകലനം. ഇത് ശിശുക്കൾ മുതൽ വയോജനങ്ങൾ വരെയുള്ളവരിൽ ഗുരുതര രോഗത്തിനും മരണത്തിനും കാരണമാകുന്നു. കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രതിവർഷം കുറഞ്ഞത് 1.5 ട്രില്യൺ ഡോളർ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു.

പ്രതിസന്ധിയുടെ പ്രേരക ഘടകം പ്ലാസ്റ്റിക് ഉൽപാദനത്തിലെ വലിയ വർധനവാണ്. ഇത് 1950 മുതൽ 200 മടങ്ങ് വർധിച്ചു. 2060 ആകുമ്പോഴേക്കും പ്രതിവർഷം നൂറു കോടി ടണ്ണിലധികം വർധിക്കും. പ്ലാസ്റ്റിക്കിന് നിരവധി പ്രധാന ഉപയോഗങ്ങളുണ്ടെങ്കിലും ഏറ്റവും വേഗത്തിലുള്ള വർധനവ് പാനീയ കുപ്പികൾ, ഫാസ്റ്റ് ഫുഡ് കണ്ടെയ്നറുകൾ എന്നിവ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉൽപാദനത്തിലാണ്.

ഇതിന്റെ ഫലമായി പ്ലാസ്റ്റിക് മലിനീകരണവും കുതിച്ചുയർന്നു. എവറസ്റ്റിന്റെ മുകളിൽ നിന്ന് ഏറ്റവും ആഴമേറിയ സമുദ്ര കിടങ്ങു വരെ 800കോടി ടൺ പ്ലാസ്റ്റിക് ഇപ്പോൾ മുഴുവൻ ഗ്രഹത്തെയും മലിനമാക്കുന്നു എന്നും അവലോകനം പറയുന്നു. 10ശതമാനത്തിൽ താഴെ പ്ലാസ്റ്റിക് മാത്രമേ പുനഃരുപയോഗം ചെയ്യുന്നുള്ളൂവെന്ന യാഥാർഥ്യവും അവർ പുറത്തുവിട്ടു.


ഫോസിൽ ഇന്ധനങ്ങൾ വേർതിരിച്ചെടുക്കുന്നത് മുതൽ ഉത്പാദനം, ഉപയോഗം, നിർമാർജനം എന്നിവ വരെയുള്ള ഓരോ ഘട്ടത്തിലും പ്ലാസ്റ്റിക് മനുഷ്യരെയും ഗ്രഹത്തെയും അപകടത്തിലാക്കുന്നുവെന്ന് അവലോകനം പറഞ്ഞു. ഇത് വായു മലിനീകരണം, വിഷ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ, മൈക്രോപ്ലാസ്റ്റിക്കുകളായി ശരീരത്തിലേക്കും കടക്കൽ എന്നിവക്കു കാരണമാകുന്നു. പ്ലാസ്റ്റിക് മലിനീകരണം രോഗം പരത്തുന്ന കൊതുകുകളെയും വർധിപ്പിക്കും.

പ്രമുഖ മെഡിക്കൽ ജേണലായ ‘ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച അവലോകനം, പ്രതിസന്ധി പരിഹരിക്കുന്നതിന് നിയമപരമായ ആഗോള പ്ലാസ്റ്റിക് ഉടമ്പടി അംഗീകരിക്കുന്നതിനുള്ള രാജ്യങ്ങൾ തമ്മിലുള്ള ആറാമത്തെയും ഒരുപക്ഷേ അവസാനത്തെയും റൗണ്ട് ചർച്ചകൾക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്ലാസ്റ്റിക് ഉൽപാദനത്തിന് പരിധി നിശ്ചയിക്കുന്നതിനെ പിന്തുണക്കുന്ന 100ലധികം രാജ്യങ്ങളും ഈ നിർദേശത്തെ എതിർക്കുന്ന രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ചർച്ചകളെ പിന്നോട്ടടിച്ചത്. പെട്രോസ്റ്റേറ്റുകളും പ്ലാസ്റ്റിക് വ്യവസായ ലോബികളും ചർച്ചകൾ എങ്ങനെ പാളം തെറ്റിക്കുന്നുവെന്ന് ‘ദി ഗാർഡിയൻ’ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


‘പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ വ്യാപ്തിയും തീവ്രതയും ഞങ്ങൾക്ക് നന്നായി അറിയാം’- യു.എസിലെ ബോസ്റ്റൺ കോളജിലെ ശിശുരോഗവിദഗ്ദ്ധനും പകർച്ചവ്യാധി വിദഗ്ധനും പുതിയ റിപ്പോർട്ടിന്റെ മുഖ്യ രചയിതാവുമായ പ്രഫസർ ഫിലിപ്പ് ലാൻഡ്രിഗൻ പറഞ്ഞു. മനുഷ്യന്റെയും ഗ്രഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്ലാസ്റ്റിക് ഉടമ്പടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ദുർബലരായ ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് ശിശുക്കളെയും വൃദ്ധരെയും ഈ ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കും. പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്’.

പ്ലാസ്റ്റിക് പുനഃരുപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉൽപാദനം കുറക്കരുതെന്നും പെട്രോസ്റ്റേറ്റുകളും പ്ലാസ്റ്റിക് വ്യവസായവും വാദിച്ചു. എന്നാൽ പേപ്പർ, ഗ്ലാസ്, സ്റ്റീൽ, അലുമിനിയം എന്നിവയിൽ നിന്ന് വ്യത്യസ്തമായി സങ്കീർണ്ണമായ പ്ലാസ്റ്റിക്കുകൾ എളുപ്പത്തിൽ പുനഃരുപയോഗം ചെയ്യാൻ കഴിയില്ല. പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധിയിൽ നിന്ന് ലോകത്തിന് കരകയറാൻ പുനഃരുപയോഗം കൊണ്ട് ഫലമില്ലെന്നത് ഇപ്പോൾ വ്യക്തമാണെന്നും റിപ്പോർട്ട് പറഞ്ഞു.

പാസ്റ്റിക് ഉൽപാദന പ്രക്രിയ പ്രതിവർഷം 200 കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിലൂടെ കാലാവസ്ഥാ പ്രതിസന്ധിയെ തീ​വ്രമാക്കുന്നു. ലോകത്തിലെ നാലാമത്തെ വലിയ മലിനീകരണ രാജ്യമായ റഷ്യയുടെ ഉദ്‌വമനത്തേക്കാൾ കൂടുതൽ. പ്ലാസ്റ്റിക് ഉൽപ്പാദനം വായു മലിനീകരണവും ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയിലധികവും തുറന്ന സ്ഥലത്ത് കത്തിക്കുകയും ചെയ്യുന്നു. ഇത് മോശം വായുവിനെ കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.


ഫില്ലറുകൾ, ഡൈകൾ, ജ്വാല റിട്ടാർഡന്റുകൾ, സ്റ്റെബിലൈസറുകൾ എന്നിവയുൾപ്പെടെ 16,000ത്തിലധികം രാസവസ്തുക്കൾ പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്നു. മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യപരമായ പ്രത്യാഘാതങ്ങളുമായി പല പ്ലാസ്റ്റിക് രാസവസ്തുക്കളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

ഗർഭസ്ഥ ശിശുക്കൾ, കൊച്ചുകുട്ടികൾ എന്നിവർ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ദോഷങ്ങൾക്ക് വളരെ സാധ്യതയുള്ളവരാണെന്നും ഗർഭം അലസൽ, അകാല ജനനം, പ്രസവം, ജനന വൈകല്യങ്ങൾ, ശ്വാസകോശ വളർച്ച, ബാല്യകാല കാൻസർ, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവക്ക് സാധ്യതയുണ്ടെന്നും വിശകലനത്തിൽ കണ്ടെത്തി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പലപ്പോഴും സൂക്ഷ്മ പ്ലാസ്റ്റിക്കുകളായി വിഘടിക്കുന്നു. അവ വെള്ളം, ഭക്ഷണം, ശ്വസനം എന്നിവയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. രക്തം, തലച്ചോറ്, മുലപ്പാൽ, പ്ലാസന്റ, ശുക്ലം, അസ്ഥി മജ്ജ എന്നിവയിലെല്ലാം ഈ കണികകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മുൻകരുതൽ സമീപനം അനിവാര്യമാണെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.


പ്ലാസ്റ്റിക്കിന്റെ ആഘാതം പതിവായി നിരീക്ഷിക്കുന്ന ഒരു കൂട്ടം സംഘമാണ് പുതിയ വിശകലനത്തിനു പിന്നിൽ. ലോകമെമ്പാടും തീരുമാനമെടുക്കുന്നവർക്ക് പ്ലാസ്റ്റിക് മലിനീകരണത്തെ അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ നയങ്ങൾക്ക് ഈ റിപ്പോർട്ടുകൾ ശക്തവും സ്വതന്ത്രവുമായ ഡാറ്റാ ഉറവിടം സംഭാവന ചെയ്യുമെന്ന് മുതിർന്ന അഭിഭാഷകയും റിപ്പോർട്ടിന്റെ സഹ രചയിതാക്കളിൽ ഒരാളുമായ മാർഗരറ്റ് സ്പ്രിംഗ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global warminghealthcare crisisplastic polutionEnvironment NewsPlastic Threat
News Summary - World in $1.5tn ‘plastics crisis’ hitting health from infancy to old age, report warns
Next Story