Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightആസ്റ്റെക്കയിൽ ഇംഗ്ലീഷ്...

ആസ്റ്റെക്കയിൽ ഇംഗ്ലീഷ് പോരാട്ടവീര്യം; പത്തുപേരുമായി പൊരുതി മെക്സിക്കോയെ തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ

text_fields
bookmark_border
ആസ്റ്റെക്കയിൽ ഇംഗ്ലീഷ് പോരാട്ടവീര്യം; പത്തുപേരുമായി പൊരുതി മെക്സിക്കോയെ തോൽപിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ
cancel

മെക്സിക്കോ സിറ്റി: എസ്റ്റാഡിയോ അസ്റ്റെക്കയിൽ നടന്ന തീപ്പാറും പോരിൽ മെക്സികോയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് പട ആതിഥേയരെ മുട്ടുകുത്തിച്ചത്. കനത്ത മഴയെത്തുടർന്ന് ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരം, ഇംഗ്ലീഷ് ഫുട്ബാളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പകുതി തുടങ്ങി അധികം വൈകും മുമ്പെ ഇംഗ്ലണ്ട് പത്തുപേരായി ചുരുങ്ങിയിരുന്നു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, 36ാം മിനിറ്റിന് ശേഷമുള്ള 98 സെക്കൻഡുകൾ ഇംഗ്ലണ്ടിന്റെ കുതിപ്പിന് തുടക്കമിട്ടു. സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നേടിയ രണ്ട് തകർപ്പൻ ഗോളുകൾ മെക്സിക്കൻ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാൽ, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലീഷ് ഗോൾമുഖത്ത് സമ്മർദ്ദം ചെലുത്തിയ മെക്സിക്കോ, ജൂലിയൻ ക്വിനോണസിലൂടെ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഉയർന്നുവന്ന പന്ത് തടയാനുള്ള ശ്രമത്തിനിടെ ജാരെൽ ക്വാൻസ നേരിട്ട റെഡ് കാർഡ് ഇംഗ്ലണ്ടിനെ പത്തുപേരിലേക്ക് ചുരുക്കി. ഇതോടെ അസ്റ്റെക്കയിലെ ഗാലറി മെക്സിക്കോക്ക് അനുകൂലമായി ഇരമ്പി. എങ്കിലും, തോമസ് ടൂഷെലിന്റെ തന്ത്രങ്ങൾ പിഴച്ചില്ല. ആന്തണി ഗോർഡനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ അനായാസം വലയിലാക്കി ഇംഗ്ലണ്ടിന്റെ ലീഡ് 3-1 ആയി ഉയർത്തി. എങ്കിലും കളി അവസാനിച്ചിരുന്നില്ല. സ്വന്തം ബോക്സിനുള്ളിൽ ഹാരി കെയ്ൻ തന്നെ നടത്തിയ ഒരു ഫൗൾ മെക്സിക്കോയ്ക്ക് അനുകൂലമായി പെനാൽറ്റിയായി മാറി. റൗൾ ജിമെനെസ് അത് ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 3-2 എന്ന നിലയിലായി. മെക്സിക്കോയുടെ തുരുതുരെയുള്ള ആക്രമണങ്ങളെ തടയാൻ ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്‌ഫോർഡ് നടത്തിയ സേവുകൾ നിർണ്ണായകമായി.

മത്സരത്തിന്റെ അവസാന പതിനൊന്ന് മിനിറ്റുകൾ നീണ്ട ഇൻജുറി ടൈമിൽ മെക്സിക്കോ സമനിലയ്ക്കായി സർവ്വശക്തിയുമെടുത്ത് പൊരുതി. എന്നാൽ, കോച്ച് ടൂഷെൽ ഡാൻ ബേണിനെയും ഡിജെഡ് സ്പെൻസിനെയും കളത്തിലിറക്കി പ്രതിരോധം അഞ്ച് പേരുടേതാക്കി മാറ്റിയത് ഇംഗ്ലണ്ടിന് തുണയായി. 89 മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് അസ്റ്റെക്കയിലെ കോട്ടയിൽ അതുവരെ മെക്സികോ തോറ്റിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandmexicoHarry Kaneengland Football Teamthomas tuchelJude bellinghamFIFA World Cup 2026
News Summary - England's Ten Men Defy the Odds: Stunning 3-2 Victory Over Mexico Books Quarter-Final Clash with Norway
Next Story