വിശപ്പ്
text_fieldsമുഹസിൻ ചീക്കിലോട്
കഥ; വിശപ്പ്
മജീഷ്യന്റെ മായാജാല പ്രകടനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ആൾക്കൂട്ടം. ഒരാൾ നൽകിയ തൂവാല വെള്ളരിപ്രാവാക്കി മജീഷ്യൻ ആകാശത്തേക്ക് പറത്തിവിട്ടു. മറ്റൊരാൾ നൽകിയ പേന പാമ്പായിഴഞ്ഞു.
അതിശയിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ മെലിഞ്ഞുണങ്ങിയ ഒരു തെരുവ് ബാലൻ മജീഷ്യനടുത്തെത്തി. ചുരുട്ടിപ്പിടിച്ച അവന്റെ കുഞ്ഞുകൈ തുറന്നപ്പോൾ ഒരു പിടി മണ്ണ്! . പ്രത്യാശയാർന്ന കണ്ണുകളോടെ മജീഷ്യനോട് അവൻ ചോദിച്ചു. ‘ഇത് ചോറാക്കാൻ പറ്റ്വോ’? വിശന്നെരിയുന്ന അവന്റെ വയറിന്റെ ചൂടിൽ മജീഷ്യനും ആൾക്കൂട്ടവുമെല്ലാം വെന്തുപോയി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

