Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ന് ലോക...

ഇന്ന് ലോക പ്രമേഹദിനം

text_fields
bookmark_border
ഇന്ന് ലോക പ്രമേഹദിനം
cancel

മനുഷ്യരാശിയുടെ ആരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന പ്രമേഹത്തെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 1991ൽ ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷനും (ഐ.ഡി.എഫ്) ലോകാരോഗ്യ സംഘടനയും ചേർന്നാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പ്രമേഹം ലോകമെമ്പാടുമുള്ള ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും ഉണ്ടാക്കുന്ന ഭീഷണിയോടുള്ള പ്രതികരണമായിരുന്നു ഇത്.

ജീവിതശൈലിരോഗങ്ങളുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് പ്രമേഹം. കേൾവിയിലോ ചിന്താധാരയിലോ ഒരുപക്ഷേ നിസ്സാരക്കാരനായി പലരും വിലയിരുത്തുന്നെങ്കിലും ഈ രോഗം അത്ര നിസ്സാരമല്ല. പ്രതിരോധമാർഗങ്ങളടക്കം തടയപ്പെടുന്ന നിത്യരോഗാവസ്ഥ മുതൽ മരണം വരെ ഈ രോഗം മനുഷ്യന് വരുത്താം. പ്രമേഹരോഗികളിൽ നെഞ്ചുവേദനയില്ലാത്ത ഹൃദയാഘാതത്തിനുവരെ സാധ്യതയുണ്ട്. നിയന്ത്രിതമല്ലാത്ത ഭ‍ക്ഷണക്രമവും വ്യായാമമില്ലാത്ത ജീവിതചര്യയും പ്രമേഹരോഗത്തിന്‍റെ ഇഷ്ടകാരണങ്ങളാണ്. അത്തരക്കാർക്ക് വേഗത്തിൽ രോഗം പിടിപെട്ടേക്കാം. പ്രവാസികളിൽ അധികവും കണ്ടുവരുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. അതിന്‍റെ കാരണം ജീവിതക്രമത്തിലെ താളംതെറ്റലുകളാണ്. ശരിയായ ഉറക്കമില്ലായ്മ, ശരീരത്തിന് ഗുണകരമല്ലാത്ത ഭക്ഷണങ്ങളുടെ ആധിക്യം, ശരീരം വിയർക്കാത്ത സാഹചര്യം എന്നിവയൊക്കെ രോഗകാരണമാകുന്നു. ശ്രദ്ധിച്ചാൽ വരാതിരിക്കാനും വന്നാൽ ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കാനും സാധിക്കും.

പ്രമേഹം (ഡയബറ്റിസ് മെലിറ്റസ്)

പ്രമേഹം അഥവാ ഡയബറ്റിസ് മെലിറ്റസ് എന്നത് ഒരു ജീവിതശൈലീ രോഗമാണ്. ഇത് ശരീരത്തിലെ മെറ്റബോളിസത്തെയും എൻഡോക്രൈൻ സിസ്റ്റത്തെയും ബാധിക്കുന്ന ഒരുകൂട്ടം രോഗങ്ങളുടെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. തലച്ചോറ് മുതൽ കാൽപാദം വരെ ശരീരത്തിലെ വിവിധ അവയവങ്ങളെ ഇത് ബാധിക്കാം. രണ്ട് തരം പ്രമേഹങ്ങളാണുള്ളത്. ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം. പ്രധാനമായും കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം കാണപ്പെടുന്നത്. ഏകദേശം 20 ശതമാനം പ്രമേഹരോഗികൾ ഈ വിഭാഗത്തിലുണ്ടെന്നാണ് പഠനങ്ങൾ. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസിലെ ഐലറ്റ് കോശങ്ങൾ നശിക്കുന്നതാണ് ഇതിന് കാരണം. ഇൻസുലിൻ കുത്തിവെപ്പ് മാത്രമാണ് ഇതിനുള്ള ചികിത്സ. എന്നാൽ പൊതുവായുള്ളതും ഏകദേശം 80 ശതമാനം പ്രമേഹരോഗികളിലും കാണപ്പെടുന്നതും ടൈപ്പ് 2 പ്രമേഹമാണ്.

സാധാരണയായി 40 വയസ്സിന് ശേഷമാണ് ഇത് കണ്ടുവരുന്നത്. ടൈപ്പ് 2 പ്രമേഹം ഭക്ഷണനിയന്ത്രണങ്ങളിലൂടെയും രക്തത്തിലെ പഞ്ചസാര കുറക്കുന്നതിനുള്ള ഗുളികകളിലൂടെയും നിയന്ത്രിക്കാം. അമിതമായി മൂത്രമൊഴിക്കുക, അമിതമായ വിശപ്പ്, അമിതമായ ദാഹം, ശരീരഭാരം കുറയുക എന്നിവയാണ് പ്രമേഹത്തിന്‍റെ പ്രാഥമിക കാരണങ്ങൾ.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയായ 150-160 mEq/dL ന് മുകളിലാണെങ്കിൽ അത് ‘പ്രീ-ഡയബറ്റിക്’ അവസ്ഥയെ സൂചിപ്പിക്കുന്നു. ശരിയായ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഈ അവസ്ഥയെ മാറ്റിയെടുക്കാം. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 180 mEq/dL ന് മുകളിലാണെങ്കിൽ, പഞ്ചസാര നിയന്ത്രിക്കാൻ മരുന്നുകൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പഞ്ചസാരകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

പഴങ്ങളിലെ ഫ്രക്ടോസ്, കരിമ്പിലെ സൂക്രോസ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുകയും ചെയ്യണം. ഒരു പ്ലേറ്റിന്‍റെ 1/4 ഭാഗം ചോറോ ചപ്പാത്തിയോ, 1/4 ഭാഗം പാകം ചെയ്ത പച്ചക്കറികൾ, 1/4 ഭാഗം പുതിയ ഇലക്കറികൾ, 1/4 ഭാഗം പ്രോട്ടീനുകൾ (മീൻ അല്ലെങ്കിൽ തൊലിയില്ലാത്ത ചിക്കൻ) എന്നിവ‍യാണ് ആരോഗ്യകരമായ ഭക്ഷണക്രമം. കൂടാതെ ദിവസവും ചെയ്യുന്ന വ്യായാമം ഇൻസുലിൻ റിസപ്റ്റർ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യും.

ശീലിക്കേണ്ട കാര്യങ്ങൾ

പ്രമേഹം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം. ആവശ്യമായ കലോറി മാത്രം ഉൾപ്പെടുത്തി ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും അരമണിക്കൂർ വേഗത്തിൽ നടക്കുന്നത് പോലുള്ള വ്യായാമങ്ങൾ പതിവാക്കുക. പ്രമേഹം സ്ഥിരീകരിച്ചാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുക, ഹൃദയം, വൃക്കകൾ, കണ്ണുകൾ തുടങ്ങിയ പ്രധാന അവയവങ്ങളെ നിരീക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraindiabetes
News Summary - Today is World Diabetes Day
Next Story