വാക്സിനെടുത്തവർക്ക് ആഗസ്റ്റ് ഒന്നുമുതൽ മുതൽ പ്രവേശനാനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനാനുമതി. രണ്ട് ഡോസ് വാക്സിൻ എടുക്കുകയും പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കുകയും വേണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശന വിലക്ക് നീക്കുന്നത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗം എടുത്തത്. യാത്രക്ക് 72 മണിക്കൂർ ഉള്ളിൽ സമയത്ത് നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് തെളിയണം. ഫലം നെഗറ്റീവ് ആണെങ്കിലും ഒരാഴ്ച ഹോം ക്വാറൻറീൻ അനുഷ്ടിക്കണം. ഒാക്സ്ഫോഡ് ആസ്ട്രസെനക, ഫൈസർ ബയോൺടെക്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾ മാത്രമാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനക തന്നെയായതിനാൽ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വിലക്ക് നീക്കുന്നതിന് മുമ്പ് വരുമെന്നാണ് പ്രതീക്ഷ. ജൂൺ 27 മുതൽ റെസ്റ്റാറൻറ്, സലൂണുകൾ, ഹെൽത് ക്ലബ്, വലിയ മാളുകൾ എന്നിവിടങ്ങളിൽ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. സഹകരണ സംഘങ്ങളിൽ ഇൗ വ്യവസ്ഥയില്ല

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.