Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപഞ്ചസാര...

പഞ്ചസാര ഉപയോഗിക്കാതെ 30 ദിവസം കഴിഞ്ഞാൽ എന്തു സംഭവിക്കും?

text_fields
bookmark_border
പഞ്ചസാര ഉപയോഗിക്കാതെ 30 ദിവസം കഴിഞ്ഞാൽ എന്തു  സംഭവിക്കും?
cancel

ചായയും കാപ്പിയും, വിപണിയിൽ ലഭിക്കുന്ന പലതരം ജ്യൂസുകൾ, ഫ്ലേവറുകൾ ചേർത്ത യോഗർട് തുടങ്ങി മധുരമേറിയ പലതരം ഭക്ഷണ പദാർഥങ്ങൾ ഇന്ന് പലരുടെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരിക്കുന്നു. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിക്കൊണ്ടൊരു ദിനചര്യ സങ്കൽപിക്കാൻ പോലും പലർക്കും കഴിയാതായിരിക്കുന്നു.

30 ദിവസം ദൈനംദിന ജീവിതത്തിൽനിന്ന് പഞ്ചസാരയുടെ ഉപയോഗം മാറ്റിവെച്ചു നോക്കൂ. ശാരീരികമായും മാനസികമായും ഒത്തിരി നല്ല മാറ്റങ്ങൾ പ്രകടമാകും. ഒറ്റയടിക്ക് പഞ്ചസാരയെ പൂർണമായും ഒഴിവാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. ആദ്യ ദിവസങ്ങളിൽ ക്ഷീണം, ഉത്കണ്ഠ, അസ്വസ്ഥത എന്നിവയൊക്കെ ഉണ്ടാകും. ഇതിന് കാരണം നമ്മുടെ തലച്ചോറിന് പഞ്ചസാര വഴി ലഭിച്ചുകൊണ്ടിരുന്ന ഡോപമിനിന്‍റെ അളവ് കുറയുന്നതാണ്.

തളർച്ചയും തലവേദനയും മധുരം കഴിക്കണമെന്ന തോന്നലും ഈ സമയങ്ങളിൽ സ്വാഭാവികമാണ്. പക്ഷേ, രണ്ടാമത്തെ ആഴ്ചയോടെ ശരീരം പുതിയ ഭക്ഷണ രീതിയുമായി പൊരുത്തപ്പെടും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സന്തുലിതമാകാനും വിശപ്പ് വർധിക്കുന്നതിനും കാരണമാകുന്നു. കൂടാതെ ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാനും സഹായിക്കുന്നു. ഇൻസുലിന്‍റെ അളവ് കുറയുന്നതോടെ ശരീരം അധിക കൊഴുപ്പിനെ നീക്കം ചെയ്യുകയും പൊണ്ണത്തടി കുറയാൻ കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല കൊളസ്ട്രോൾ, പ്രമേഹം, അമിത രക്ത സമ്മർദം, ഫാറ്റി ലിവർ തുടങ്ങിയ ജീവിത ശൈലീരോഗങ്ങളെയും അകറ്റിനിർത്തും.

മുഖത്തെ പാടുകൾ മാഞ്ഞുതുടങ്ങുകയും ചർമം കൂടുതൽ സുന്ദരമാവുകയും ചെയ്യുന്നു. സ്വാദ് മുകുളങ്ങളുടെ ആരോഗ്യവും വർധിക്കുന്നു. കേവലം 30 ദിവസം കൊണ്ട് ഇത്രയും മാറ്റങ്ങൾ പ്രകടമാണ്. എങ്കിൽ പഞ്ചസാരയെ ഭക്ഷണത്തിൽനിന്ന് എന്നന്നേക്കുമായി അകറ്റുന്നതല്ലേ ആരോഗ്യത്തിന് നല്ലത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sugarfitnessHealth News
News Summary - article about sugar cut
Next Story