Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2025 7:15 AM IST Updated On
date_range 21 Jun 2025 7:15 AM IST‘ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു’; മഴയത്ത് കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്
text_fieldsbookmark_border
കോട്ടയം: കോരിച്ചൊരിയുന്ന മഴയത്ത് വാഹനാപകട സാധ്യത കുറക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹന യാത്രക്കാർ പരമാവധി ശ്രദ്ധിക്കണമെന്നും മഴക്കാലത്ത് തിരക്ക് കൂട്ടിയുള്ള യാത്ര പാടില്ലെന്നും വകുപ്പ് നിർദേശിക്കുന്നു. ഡ്രൈവിങ്ങ് കരുതലോടെ വേണമെന്നും വകുപ്പ് ആവശ്യപ്പെടുന്നു.
മറ്റ് നിർദേശങ്ങൾ
- ഏത് സാഹചര്യത്തിലും ഹെൽമറ്റ് ധരിക്കണം. ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക, ഇരുണ്ട ഗ്ലാസോടു കൂടിയവ മഴക്കാലത്ത് ഒഴിവാക്കുക
- ഒരു സാഹചര്യത്തിലും ഒരു കൈകൊണ്ട് വാഹനം ഓടിക്കരുത്
- കുട നിവർത്തിപ്പിടിച്ച് വാഹനം ഓടിക്കരുത്. ഓടുന്ന വഹാനത്തിൽ പിൻസീറ്റിൽ കുട നിവർത്തിപ്പിടിച്ച് ഇരിക്കരുത്.
- ഇയർഫോൺ ഉപയോഗം ഒഴിവാക്കുക
- ട്രാഫിക് സിഗ്‌നലുകളും സ്പീഡ് പരിധിയും ലംഘിക്കരുത്
- ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ച് ഡ്രൈവിങ് നടത്തുക
- മദ്യപിച്ച് വാഹനം ഓടിക്കരുത്
- ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനത്തിൽ ബലം കൊടുത്ത് ഓടിക്കുക.
വാഹനങ്ങൾ എങ്ങനെ സജ്ജമാക്കാം
- ടയർ പരിശോധിക്കുക. ടയർ മികച്ചതാവണം
- വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക.
- ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കരുത്
- ഹെഡ് ലൈറ്റ് ഇടക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.
- ഇൻഡിക്കേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകൾ ആവശ്യത്തിനുശേഷം ഓഫ് ചെയ്യൽ എന്നിവ ശ്രദ്ധിക്കണം.
- ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ചാൽ സുരക്ഷ വർധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story