മോദിയുടെ പാക് സന്ദർശനം: സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താൻ സന്ദർശനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സന്ദർശനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ട്വിറ്ററിൽ കൂടുതൽ പേരും അനുകൂലിച്ചാണ് രംഗത്തെത്തിയത്. 'ക്രിസ്മസ് ദിനത്തിൽ സാന്തയെ കൂടാതെ പാകിസ്താന് മറ്റൊരു സന്ദർശകൻ കൂടി' എന്നാണ് പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഈ അപ്രതീക്ഷിത സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് സഹായകമാകുമെന്നും പാക് മാധ്യമ പ്രവർത്തക മെഹർ തരാർ ട്വിറ്ററിൽ കുറിച്ചു.
Apart from Santa, Pakistan gets another visitor on Christmas Day. pic.twitter.com/tmxorh70EV
— N.S. Madhavan (@NSMlive) December 25, 2015
Welcome, Prime Minister Narendra Modi in Lahore... This unexpected visit is a very positive step towards breaking the icy status quo
— Mehr Tarar (@MehrTarar) December 25, 2015
സന്ദർശനത്തെ കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും സ്വാഗതം ചെയ്തു. പാകിസ്താനുമായി വീണ്ടും അടക്കുന്നത് നല്ല നടപടിയാണെന്നും സന്ദർശനത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണ കേസിന്‍റെ വിചാരണ പാകിസ്താൻ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദിയുടെ സന്ദർശനം പുതിയ ചർച്ചകൾക്ക് വഴിവെക്കട്ടേയെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
മോദി ശരീഫുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യമാണെന്നും അതേസമയം, പാകിസ്താനിലേക്ക് നോക്കുന്നത് പോലും വിമർശിക്കപ്പെടുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കോൺഗ്രസ് ലോക്സഭാംഗം രാജീവ് ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.