വിജയ് മല്യയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. നാലാഴ്ചത്തേക്കാണ് നടപടി. ഇതേതുടർന്ന് മല്യയെ യു.കെയിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. സാമ്പത്തിക വെട്ടിപ്പ് കേസിലെ പ്രതിയായ മല്യയുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റീജണല്‍ പാസ്പോര്‍ട്ട് ഓഫിസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് ഇ.ഡി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.
തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരായിരുന്നില്ല. മൂന്ന് തവണയാണ് മല്യക്ക് ഇ.ഡി സമന്‍സ് അയച്ചത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്.
വായ്പ എടുത്തതു വഴി 9000കോടിയിലധികം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി മദ്യ വ്യവസായിയായ മല്യ തിരിച്ചടക്കാനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.