എയർ ഇന്ത്യയിൽ പ്രത്യേക പരിഗണന: നിഷേധിച്ച് യെച്ചൂരി
text_fieldsന്യൂഡൽഹി: കൊൽകത്തയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം 14 മണിക്കൂർ വൈകിയപ്പോൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അധികൃതർ പ്രത്യേക താമസ സൗകര്യം നൽകിയെന്ന വാർത്ത നിഷേധിച്ച് അദ്ദേഹം രംഗത്തെത്തി. വിമാനം വൈകിയപ്പോൾ താൻ എയർപോർട്ടിൽ തന്നെ കാത്തിരിക്കുകയും രാത്രി ഭക്ഷണത്തിനായി പാർട്ടി ഒാഫീസിലേക്ക് പോകുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക പ്രത്യേക താമസ സൗകര്യം നൽകിയിട്ടില്ല. ബദൽ വിമാനത്തിൽ നാല് സിറ്റാണ് ഒഴിവ് ഉണ്ടായിരുന്നത്. അത് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുകയായിരുന്ന പാകിസ്താൻ യാത്രക്കാർക്ക് വേണ്ടി വിട്ട് നൽകുകയും തിങ്കളാഴ്ച രാവിലെയുള്ള വിമാനത്തിന് ടിക്കറ്റെടുക്കുകയുമായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു.
ഞായറാഴ്ച വൈകീട്ട് കൊൽകത്തയിൽ നിന്നും യാത്ര തിരിക്കേണ്ട എയർ ഇന്ത്യ വിമാനം 14 മണിക്കൂർ വൈകിയാണ് തിങ്കളാഴ്ച രാവിലെ 8.55നാണ് ഡൽഹിയിലെത്തിയത്. സാങ്കേതിക തകരാറായിരുന്നു കാരണം. ഇന്ത്യയിലെ പാക് ഹൈകമ്മീഷണർ അബ്ദുൽ ബാസിതും വിമാനത്തിലുണ്ടായിരുന്നു. വിമാനം വൈകിയതിനെ തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നു. എന്നാൽ മതിയായ സൗകര്യം ഏർപ്പെടുത്തിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ യെച്ചൂരിക്ക് പ്രത്യേക പരിഗണന നൽകിയെന്നും യാത്രക്കാർ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.