Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിടപറയാനൊരുങ്ങി ...

വിടപറയാനൊരുങ്ങി ഇന്ത്യയുടെ ആകാശക്കരുത്ത്; മിഗ് 21 പോർ വിമാനങ്ങൾ സേവനം അവസാനിപ്പിക്കുന്നു

text_fields
bookmark_border
വിടപറയാനൊരുങ്ങി  ഇന്ത്യയുടെ ആകാശക്കരുത്ത്; മിഗ് 21 പോർ വിമാനങ്ങൾ സേവനം അവസാനിപ്പിക്കുന്നു
cancel
camera_alt

mig 21

ഒരുകാലത്ത് ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ ഐക്കണിക് യുദ്ധവിമാനം മിഗ്-21 വിരമിക്കാൻ ഒരുങ്ങുന്നു. അവസാന വിമാനത്തിന് സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ 23 സ്ക്വാഡ്രൺ (പാന്തേഴ്സ്) ആചാരപരമായ യാത്രയയപ്പ് നൽകും.

1963-ൽ വ്യോമസേനയിൽ ചേർക്കപ്പെട്ട മിഗ്-21, 1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങൾ, 1999-ലെ കാർഗിൽ യുദ്ധം, 2019-ലെ ബാലകോട്ട് ആക്രമണങ്ങൾ, ഓപറേഷൻ സിന്ദൂർ എന്നിവയിൽ വഹിച്ച നിർണായക പങ്കിന്റെ പേരിലാണ് ആഘോഷിക്കപ്പെടുന്നത്.എന്നിരുന്നാലും,

സമീപ വർഷങ്ങളിൽ ഈ വിമാനം പതിവായി അപകടങ്ങൾ നേരിട്ടു - 400-ലധികം അപകടങ്ങളും പൈലറ്റുമാർക്ക് കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചു - അതുകൊണ്ടുതന്നെ ആ ഫൈറ്റർ ജെറ്റിന് പറക്കുന്ന ശവപ്പെട്ടി (ഫ്ലയിങ് കഫിൻ) എന്ന ലേബലും നേടിക്കൊടുത്തു.

നിലവിൽ മിഗ്-21 ഫൈറ്റർ വിമാനങ്ങളുടെ ഏറ്റവും വലിയ ഓപറേറ്റർ ഇന്ത്യയാണ്. 1960-കളിൽ ഉപയോഗിച്ചതിനുശേഷം നിരവധി നവീകരണങ്ങൾക്ക് വിധേയമായെങ്കിലും മിഗ്-21 ന്റെ സേവന കാലാവധിക്കപ്പുറവും പ്രവർത്തിപ്പിക്കുകയാണ്.

മിഖൊയാൻ-ഗുരെവിച്ച് എന്ന മിഗ്-21 എന്നതിലേക്ക് വികസിപ്പിച്ചത് സോവിയറ്റ് യൂനിയനിലെ മിഖൊയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോയാണ്. ഏകദേശം 60 രാജ്യങ്ങളിലും ഇൗ സൂപ്പർസോണിക് ജെറ്റ് യുദ്ധവിമാനമുണ്ടായിരുന്നു.

തദ്ദേശീയമായി നിർമിച്ച തേജസ് എംകെ1എ എൽസിഎയുടെ ഉൽപാദനത്തിലും തുടർന്നുള്ള വിതരണത്തിലുമുള്ള കാലതാമസം കാരണം മിഗ്-21 വിമാനങ്ങളുടെ ആയുസ്സ് പലതവണ വർധിപ്പിച്ചു. നിലവിൽ വ്യോമസേനക്ക് 31 വിമാനങ്ങൾ അടങ്ങുന്ന രണ്ട് മിഗ്-21 ബൈസൺ സ്ക്വാഡ്രണുകളുണ്ട്.

മിഗ്-21 വിമാനങ്ങൾ വിരമിക്കുന്നതോടെ, ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം 29 ആയി കുറയും - 1960-കൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. 1965 ലെ യുദ്ധകാലത്തെ അപേക്ഷിച്ച് ഈ എണ്ണം ഇതിലും കുറവാണ്, കൂടാതെ വ്യോമസേനയുടെ അനുവദനീയമായ 42 സ്ക്വാഡ്രണുകളുടെ ശക്തിയേക്കാൾ താഴെയുമാണ്. പ്രതിരോധ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, മിഗ്-21 വിമാനങ്ങളുടെ ശേഷിക്കുന്ന അവസാനത്തെ സ്ക്വാഡ്രണുകൾ നിലവിൽ രാജസ്ഥാനിലെ നാൽ വ്യോമതാവളത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

കൂടുതൽ ആധുനികവും തദ്ദേശീയമായി വികസിപ്പിച്ചതുമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് മാർക്ക് 1എ യായിരിക്കും ഇനി മിഗ് 21ന് പകരമായി ഉപയോഗിക്കുകയെന്ന് ഹിന്ദുസ്താൻ എയ്റോനോട്ടിക്സ് സി.എം.ഡി. ഡി.കെ. സുനിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian ArmyMig 21militaryIndian airforceIAF WingIndian aircraft
News Summary - After 62 years, the fighter jet MiG-21, the backbone of the Indian Air Force, is retiring
Next Story