ആപ് നേതാവ് സത്യേന്ദർ ജയ്നിനിനെതിരായ കേസ് റദ്ദാക്കി
text_fieldsന്യൂഡൽഹി: മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി (ആപ്) നേതാവുമായ സത്യേന്ദർ ജയ്നിനിനെതിരായ അഴമതിക്കേസ് ഡൽഹി റൗസ് അവന്യൂ കോടതി റദ്ദാക്കി. അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി.
കേസ് രജിസ്റ്റർ ചെയ്തു നാലുവർഷം കഴിഞ്ഞിട്ടും തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെ സർക്കാർ നിയമന നടപടിക്രമങ്ങൾ ഒഴിവാക്കി 17 അംഗ കൺസൾട്ടന്റ് ടീമിനെ നിയമിക്കാൻ അനുവദിച്ചുവെന്നും ഇത് അഴിമതിക്കാണെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2019ലാണ് സത്യേന്ദർ ജയ്നിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.