Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2020 11:19 PM IST Updated On
date_range 27 Jan 2020 11:19 PM ISTബോഡോ കലാപകാരികളുമായി സർക്കാർ ഉടമ്പടിയിൽ ഒപ്പുവെച്ചു
text_fieldsbookmark_border
ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന സായുധ ബോഡോ കലാപവും രക്തച്ചൊരിച്ചിലും അവസാ നിപ്പിക്കാൻ നിരോധിത തീവ്രവാദ വിഭാഗമായ ബോഡോലാൻഡ് ദേശീയ ജനാധിപത്യ മുന്നണി (എ ൻ.ഡി.എഫ്.ബി), അഖില ബോഡോ വിദ്യാർഥി യൂനിയൻ (എ.ബി.എസ്.യു) എന്നിവയുമായി സർക്കാർ ഉടമ്പട ിയിൽ ഒപ്പുവെച്ചു.
1500 കോടി രൂപയുടെ വികസന പാക്കേജ് അടക്കമുള്ള വ്യവസ്ഥകൾ പരസ്പരം അംഗീകരിച്ചാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ ഉടമ്പടി ഒപ്പുവെച്ചത്. ബോഡോ മേഖലയുടെയും അസമിെൻറയും വികസനത്തിനും സമാധാനത്തിനും ഉതകുന്ന ചരിത്രപരമായ ഉടമ്പടിയാണിതെന്ന് അമിത് ഷാ വിശദീകരിച്ചു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, നിലനിൽക്കത്തക്ക ഉടമ്പടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരേത്ത തയാറാക്കിയ ഉടമ്പടിയിൽനിന്ന് മൂന്നു വിഭാഗങ്ങൾ പിന്മാറിയിരുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, എൻ.ഡി.എഫ്.ബി, എ.ബി.എസ്.യു എന്നിവയുടെ നാലു വിഭാഗങ്ങളിലെയും മുതിർന്ന നേതാക്കൾ, കേന്ദ്രസർക്കാർ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ ത്രികക്ഷി കരാർ.
ഉടമ്പടിയുടെ ഭാഗമായി 1500ൽപരം തീവ്രവാദികൾ ഈ മാസം 30ന് ആയുധം ഉപേക്ഷിച്ച് കീഴടങ്ങും. ഇതിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർക്ക് അർധസേനയിൽ നിയമനം നൽകും. ബോഡോ മുന്നേറ്റത്തിെൻറ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
1500 കോടി രൂപയുടെ വികസന പാക്കേജ് അടക്കമുള്ള വ്യവസ്ഥകൾ പരസ്പരം അംഗീകരിച്ചാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ ഉടമ്പടി ഒപ്പുവെച്ചത്. ബോഡോ മേഖലയുടെയും അസമിെൻറയും വികസനത്തിനും സമാധാനത്തിനും ഉതകുന്ന ചരിത്രപരമായ ഉടമ്പടിയാണിതെന്ന് അമിത് ഷാ വിശദീകരിച്ചു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, നിലനിൽക്കത്തക്ക ഉടമ്പടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരേത്ത തയാറാക്കിയ ഉടമ്പടിയിൽനിന്ന് മൂന്നു വിഭാഗങ്ങൾ പിന്മാറിയിരുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, എൻ.ഡി.എഫ്.ബി, എ.ബി.എസ്.യു എന്നിവയുടെ നാലു വിഭാഗങ്ങളിലെയും മുതിർന്ന നേതാക്കൾ, കേന്ദ്രസർക്കാർ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ ത്രികക്ഷി കരാർ.
ഉടമ്പടിയുടെ ഭാഗമായി 1500ൽപരം തീവ്രവാദികൾ ഈ മാസം 30ന് ആയുധം ഉപേക്ഷിച്ച് കീഴടങ്ങും. ഇതിൽ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവർക്ക് അർധസേനയിൽ നിയമനം നൽകും. ബോഡോ മുന്നേറ്റത്തിെൻറ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story