Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലെ ഭൂമി...

കേരളത്തിലെ ഭൂമി ഏറ്റെടുക്കലിൽ പ്രതിസന്ധി -റെയിൽവേ

text_fields
bookmark_border
കേരളത്തിലെ ഭൂമി ഏറ്റെടുക്കലിൽ പ്രതിസന്ധി -റെയിൽവേ
cancel

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ യഥാസമയം ഭൂമി ഏറ്റെടുത്ത് നൽകാത്തത് മൂലം വലിയ കാലതാമസവും പ്രതിസന്ധികളും നേരിടുകയാണെന്ന് റെയിൽവേ മന്ത്രാലയം പാർലമെന്റിൽ. ഭൂമി ഏറ്റെടുക്കാൻ റെയിൽവേ വിഹിതമായ 2112 കോടി രൂപ നൽകിയിട്ടും ആവശ്യമായ 476 ഹെക്ടറിൽ 73 ഹെക്ടർ മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.

ആവശ്യമായ ഭൂമിയുടെ 85 ശതമാനവും ഏറ്റെടുക്കാൻ ബാക്കിയിരിക്കുകയാണെന്നും ലോക്സഭയിൽ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സുപ്രധാനമായ അങ്കമാലി - ശബരി പാതക്കാവശ്യമായ 416 ഹെക്ടറിൽ 24 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. എറണാകുളം - തുറവൂർ, ഷൊർണൂർ - വള്ളത്തോൾനഗർ, തിരുവനന്തപുരം - കന്യാകുമാരി തുടങ്ങിയ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കും ഭൂമി ലഭിക്കാത്തതു മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കി. മംഗലാപുരം - ഷൊർണൂർ - കോയമ്പത്തൂർ റൂട്ടിലെ മൂന്ന്, നാല് വരി പാതകൾ (407 കി. മി) ക്കായുള്ള രണ്ട് പദ്ധതികളും, ഷൊർണൂർ - എറണാകുളം - കായംകുളം - തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ (398 കി. മി) മൂന്നാം പാതക്കായുള്ള നാല് പദ്ധതികൾക്കും സർവേ നടത്താൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayland acquisition
News Summary - Crisis in land acquisition in Kerala - says Railways
Next Story