Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2025 11:54 PM IST Updated On
date_range 14 Nov 2025 11:54 PM ISTഇ.ഡി സമൻസ്: അനിൽ അംബാനി ഹാജരായില്ല; 17ന് ഹാജരാകാൻ നിർദേശം
text_fieldsbookmark_border
camera_alt
അനിൽ അംബാനി
Listen to this Article
ന്യൂഡൽഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 1999 (ഫെമ) കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് ലഭിച്ച റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി വെള്ളിയാഴ്ച ഹാജരായില്ല.
നവംബർ 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി പുതിയ നോട്ടീസ് നൽകി. വിർച്വലായി ഹാജരാകാമെന്ന അനിൽ അംബാനിയുടെ വാഗ്ദാനം ഇ.ഡി അംഗീകരിച്ചില്ല.
അന്വേഷണവുമായി സഹകരിക്കാമെന്ന് അനിൽ അംബാനി അധികൃതരെ അറിയിച്ചു. ജയ്പൂർ-റീംഗസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം, 100 കോടി രൂപയുടെ ഫണ്ട് ഹവാല വഴി വിദേശത്തേക്ക് അയച്ചതായി ഇ.ഡി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യംചെയ്ത ശേഷമാണ് അനിൽ അംബാനിയെ വിളിപ്പിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

