ഹണിപ്രീത് നേപ്പാളിലേക്ക് കടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
text_fieldsചണ്ഡിഗഡ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിെൻറ വളർത്തുമകൾ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായി സൂചനയെന്ന് ഹരിയാന പൊലീസ്. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നുവെന്നും അവർ ഒളിച്ചു പാർക്കുന്ന സ്ഥലത്തെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഗുർമീത് കേസ് കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ഗോയൽ അറിയിച്ചു.
നേരത്തെ ഇന്ത്യ– നേപ്പാൾ അതിർത്തിയിൽനിന്നും പഞ്ചാബ് റജിസ്ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീതിനെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനമാണെന്ന പേരിൽ അന്വേഷണം നടത്തിയിരുന്നു. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പതിക്കുകയും എല്ലാ സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.