ചരിത്രകാരൻ ഹരി ശങ്കർ വാസുദേവൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsകൊൽക്കത്ത: പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഹരി ശങ്കർ വാസുദേവൻ(68) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അന്ത്യം. പനി ബാധിച്ച് മേയ് നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശ്വാസസംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് വെൻറിലേറ്ററിലാക്കിയിരുന്നു. പിന്നീട് രോഗം സ്ഥിരീകരിച്ചു.
യൂറോപ്യൻ, റഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അവഗാഹമുണ്ടായിരുന്ന വാസുദേവൻ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയത്. ലണ്ടൻ കിങ്സ് കോളജ്, കൊൽക്കത്ത സർവകലാശാല എന്നിവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സെൻട്രൽ ഏഷ്യൻ സ്റ്റഡീസിൽ പ്രഫസറായിരുന്ന അദ്ദേഹം ജാമിയ മിലിയ സർവകലാശാലയിലെ അക്കാദമി ഒാഫ് തേഡ് വേൾഡ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗമായിരുന്നു. ചരിത്രകാരി തപതി ഗുഹ താകുർത്തയാണ് ഭാര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.