ചീഫ് ജസ്റ്റിസിെൻറ ഒമ്പത് പേജിന് മറുപടിയായി ജ. നരിമാെൻറ 68 പേജ്
text_fieldsന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിെല ബെഞ്ച്് പുറപ്പെടുവിച്ച ചരിത്രവിധി മറ്റു മതങ്ങളിലെ വിഷ യങ്ങളുമായി കൂട്ടിക്കെട്ടി മാറ്റിവെച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ആകെ വേണ്ടി വന്നത് ഒമ്പത് പേജ്.
ജസ്റ്റിസുമാരായ എം.എം. ഖാൻവിൽകറിനും ഇന്ദു മൽഹോത്രക്കുംവേണ്ടി കൂടി എഴുതിയ ഒമ്പത് പേജ് പ്രസ്താവത്തിലൂടെയാണ് ശബരിമല വിഷയം വീണ്ടും നീട്ടിക്കൊണ്ടുപോകുന്നതരത്തിൽ പുതുതായി രൂപവത്കരിക്കുന്ന ഏഴംഗ ബെഞ്ചിനോട് മത വിഷയങ്ങളിൽ നയമുണ്ടാക്കാൻ ബെഞ്ച് ആവശ്യപ്പെട്ടത്. ശബരിമല ഹരജികളിലെ വാദമോ മറുവാദമോ പരാമർശിക്കുന്നതിനു പകരം ഇതുമായി ബന്ധമില്ലാത്ത ഹരജികളുെട കാര്യങ്ങൾ വിശദീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചെയ്തത്. എന്നിട്ടും ആ വിധിപ്രസ്താവം ആകെ ഒമ്പത് പേജിലൊതുങ്ങി.
അതേസമയം, സുപ്രീംകോടതിയുടെ വിധി മറികടന്ന ചീഫ് ജസ്റ്റിസിെൻറ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ എഴുതിയതാകെട്ട 68 പേജും. പഴയ ബെഞ്ചിൽനിന്ന് നിലപാട് മാറ്റിയ ജസ്റ്റിസ് ഖാൻവിൽകറിൽനിന്ന് വിഭിന്നമായി തന്നോടൊപ്പം വിധിയിലുറച്ചുനിന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് കൂടി വേണ്ടിയായിരുന്നു ജസ്റ്റിസ് രോഹിങ്ടൺ നരിമാെൻറ വിധി പ്രസ്താവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.