മാവോവാദി ദീപക്കിനെതിരെ എൻ.എസ്.എ ചുമത്തി; തെൻറ കാൽ പൊലീസ് തല്ലിയൊടിച്ചെന്ന് ദീപക്
text_fieldsകോയമ്പത്തൂർ: തമിഴ്നാട് പ്രത്യേക ദൗത്യസേനയുടെ പിടിയിലായ മാവോവാദി ദീപക്കിെൻ റ പേരിൽ ദേശസുരക്ഷ നിയമ (എൻ.എസ്.എ) പ്രകാരമുള്ള കുറ്റം ചുമത്തി. കോയമ്പത്തൂർ ജില്ല കല ക്ടർ കെ. രാജാമണിയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. അട്ടപ്പാടി മ ഞ്ചിക്കണ്ടിയിൽ മാവോവാദികൾക്കുനേരെ കേരള പൊലീസ് നടത്തിയ വെടിവെപ്പിനിടെ രക്ഷപ്പെട്ട ദീപക് നവംബർ ഒമ്പതിന് ചെമ്പുക്കരൈ പെരുമാൾമുടി വനഭാഗത്തുവെച്ചാണ് തമിഴ്നാട് പൊലീസിെൻറ പിടിയിലായത്.
കാലിന് പരിക്കേറ്റ ഇയാൾ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. യു.എ.പി.എ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം തടാകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരിയനായ്ക്കൻ പാളയം ഡി.എസ്.പി മണി കോയമ്പത്തൂർ ജയിലിൽ നേരിട്ടുചെന്ന് എൻ.എസ്.എ ചുമത്തിയ കലക്ടറുടെ ഉത്തരവ് ദീപക്കിന് കൈമാറി.
ബസിൽ വരുേമ്പാൾ ആനക്കട്ടിയിൽവെച്ചാണ് തമിഴ്നാട് എസ്.ടി.എഫ് പിടികൂടിയതെന്നും കസ്റ്റഡിയിൽവെച്ച് തെൻറ ഇടതുകാൽ പൊലീസാണ് തല്ലിയൊടിച്ചതെന്നും ദീപക് പറഞ്ഞതായി അഭിഭാഷകൻ എ.ഡി. സത്യബാലൻ അറിയിച്ചു. ഛത്തിസ്ഗഢിൽ തെൻറ പേരിൽ കേസില്ലെന്നും ദീപക് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, 2010ൽ കുഴിബോംബ് വെച്ച് 76 സി.ആർ.പി.എഫ് സേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ദീപക്കെന്ന് പൊലീസ് പറയുന്നു. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാൽ വിമാനമാർഗം കൊണ്ടുപോകുമെന്ന് ഛത്തിസ്ഗഢ് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.