Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 11:51 PM IST Updated On
date_range 18 Aug 2019 11:51 PM ISTകളിക്കളത്തിലെ പൂർവവൈരാഗ്യം: യുവാവിനെ ഹോട്ടലിനകത്ത് വെട്ടിക്കൊലപ്പെടുത്തി
text_fieldsbookmark_border
camera_alt???????????? ?????????? ???????????????????? ???????? ??????????? ????????????? ????????????????????
ചെന്നൈ: വോളിബാൾ ടൂർണമെൻറ് സംഘാടനത്തിലും മത്സരത്തിലുമുണ്ടായ പൂർവവൈരാഗ്യം കൊല പാതകത്തിൽ ഒടുങ്ങി. തിരുത്തണിയിലാണ് പട്ടാപ്പകൽ 35കാരനായ യുവാവിനെ അഞ്ചംഗ സായുധ സംഘം ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവള്ളൂർ വേപ്പംപട്ട് മഹേഷാണ് കൊല്ലപ്പെട്ടത്. തിരുത്തണി കോടതിയിൽ കേസുമായി ബന്ധപ്പെട്ട് സാക്ഷിവിസ്താരം കഴിഞ്ഞ് മടങ്ങവെയാണ് വടിവാളുകളും മറ്റു മാരകായുധങ്ങളുമായി സംഘം മഹേഷിനെ ആക്രമിച്ചത്.
ഒാടിരക്ഷപ്പെടാൻ ശ്രമിച്ച മഹേഷ് തിരക്കേറിയ ഹോട്ടലിലേക്ക് ഒാടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വിമൽരാജ്, ഗോപിരാജ്, രാജ്കുമാർ, അജിത്കുമാർ, കാർ ഡ്രൈവർ സതീഷ് എന്നീ പ്രതികൾ തിരുത്തണി പൊലീസിൽ കീഴടങ്ങി. കൈകാലുകൾ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടനിലയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇൗയിടെ ചെന്നൈയിൽ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളുടെ കൈകാലുകൾ ഇത്തരത്തിൽ തല്ലിയൊടിക്കപ്പെട്ടിരുന്നു. പ്രതികൾ കുളിമുറിയിൽ വഴുതിവീണതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഒാടിരക്ഷപ്പെടാൻ ശ്രമിച്ച മഹേഷ് തിരക്കേറിയ ഹോട്ടലിലേക്ക് ഒാടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വിമൽരാജ്, ഗോപിരാജ്, രാജ്കുമാർ, അജിത്കുമാർ, കാർ ഡ്രൈവർ സതീഷ് എന്നീ പ്രതികൾ തിരുത്തണി പൊലീസിൽ കീഴടങ്ങി. കൈകാലുകൾ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടനിലയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇൗയിടെ ചെന്നൈയിൽ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികളുടെ കൈകാലുകൾ ഇത്തരത്തിൽ തല്ലിയൊടിക്കപ്പെട്ടിരുന്നു. പ്രതികൾ കുളിമുറിയിൽ വഴുതിവീണതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story