യു.പിയിലും നാടുകടത്തൽ യജ്ഞവുമായി ബി.ജെ.പി സർക്കാർ
text_fieldsലഖ്നോ: ലക്ഷങ്ങളുടെ ജീവിതം പെരുവഴിയിലാക്കിയ അസം പൗരത്വപ്പട്ടികക്കു (എൻ.ആർ.സി) ശേഷം നാടുകടത്തൽ യജ്ഞവുമായി ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറും. ബംഗ്ലാദേശികളെയും മറ്റു വിദേശികളെയും പിടികൂടി നാടുകടത്താനാണ് പൊലീസിന് ലഭിച്ച നിർദേശമെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിെൻറ ആഭ്യന്തര സുരക്ഷക്ക് ഈ നീക്കം വളരെ പ്രധാനമാണെന്ന് ഡി.ജി.പി ജില്ല പൊലീസ് മേധാവികൾക്ക് നൽകിയ സർക്കുലറിൽ ഓർമിപ്പിച്ചു.
നാടുകടത്തൽ സമയബന്ധിതമായിരിക്കുമെന്നും ഇത് മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. അസമിൽ ബി.ജെ.പി സർക്കാറിെൻറ പൗരത്വപ്പട്ടികയിൽ ഇടംപിടിക്കാതെ 19 ലക്ഷം പേരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.
എന്നാൽ, യു.പിയിലെ നീക്കത്തിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്നും ഇത് സുരക്ഷക്കായുള്ള സാധാരണ നടപടി മാത്രമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. സംശയമുള്ളവരുടെ രേഖകൾ പരിശോധിച്ച് പൗരത്വം ഉറപ്പാക്കാനാണ് നിർദേശം. തൊഴിലാളികളുടെ തിരിച്ചറിയിൽ രേഖ സൂക്ഷിക്കാത്ത കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.