Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഹൽഗാം...

പഹൽഗാം ഭീകരാക്രമണത്തിന് ഒരു വയസ്സ്: ഉണങ്ങാത്ത മുറിവുകളുമായി കുടുംബങ്ങൾ, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് പരാതി

text_fields
bookmark_border
പഹൽഗാം ഭീകരാക്രമണത്തിന് ഒരു വയസ്സ്: ഉണങ്ങാത്ത മുറിവുകളുമായി കുടുംബങ്ങൾ, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് പരാതി
cancel

പഹൽഗാം: ഭീകരരുടെ വെടിയുണ്ടകൾ കവർന്നെടുത്ത 26 ജീവനുകൾക്ക് പകരമാവില്ല ഒന്നും. പഹൽഗാം ഭീകരാക്രമണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും, തകർന്നടിഞ്ഞ ജീവിതങ്ങൾക്കിടയിൽ നീറുന്ന വേദനയുമായി കഴിയുകയാണ് 26 കുടുംബങ്ങൾ. ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയെങ്കിലും, തങ്ങളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ലെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ പിതാവ് തന്റെ വേദന പങ്കുവെച്ചു. ‘ആ വാർത്ത കേട്ട നിമിഷം എന്റെ ജീവിതം അവസാനിച്ചു. ഇപ്പോൾ ജീവിക്കാൻ വേണ്ടി ശ്വസിക്കുന്നു എന്ന് മാത്രം’ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ആക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെയുടെ മകൾ അസാവരി ജഗ്ദാലെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ‘കഴിഞ്ഞ ഒരു വർഷം ഞങ്ങൾ നരകയാതനയിലായിരുന്നു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിനൊപ്പം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വേണ്ടിയുള്ള പോരാട്ടത്തിലുമാണ് ഞങ്ങൾ. എന്റെ അമ്മക്കും എനിക്കും വലിയൊരു പിന്തുണയായിരുന്നു അച്ഛൻ’ അസാവരി പറഞ്ഞു. തന്നെപ്പോലെ ഉറ്റവർ കണ്മുന്നിൽ വീണുമരിക്കുന്നത് കണ്ട മറ്റ് 25 കുടുംബങ്ങളുടെ അവസ്ഥയും സമാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.

മറ്റൊരു ഇരയായ പ്രശാന്ത കുമാർ സതപതിയുടെ ഭാര്യ പ്രിയദർശിനി ആചാര്യയും തന്റെ ദുരിതം പങ്കുവെച്ചു. ‘ഒരു വർഷം കഴിഞ്ഞിട്ടും ഓരോ ദിവസവും അദ്ദേഹത്തെ ഓർമിപ്പിക്കുന്നു. കുടുംബം പോറ്റാനുള്ള ഉത്തരവാദിത്തം ഇപ്പോൾ എന്റെ ചുമലിലാണ്. സർക്കാർ ജോലി, കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം എന്നിവയൊക്കെ അന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജീവിതം പൂർണ്ണമായും മാറിമറിഞ്ഞു’ അവർ പറഞ്ഞു.

അതേസമയം, സന്തോഷ് ജഗ്ദാലെയുടെ ഭാര്യ പ്രഗതി ജഗ്ദാലെ സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ‘സർക്കാർ ഞങ്ങളുടെ വേദന മനസ്സിലാക്കി ഓപ്പറേഷൻ സിന്ദൂർ നടത്തി. ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നിറവേറ്റിയിട്ടുണ്ട്. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തിൽ കൂടുതൽ പേരെ നിയമിക്കണം’ അവർ ആവശ്യപ്പെട്ടു.

2026 ഏപ്രിൽ 22നായിരുന്നു രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് രാജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintgriefPahalgam Terror AttackOperation Sindoor
News Summary - One Year After Pahalgam Attack,
Next Story