കോവിഡ്: ദക്ഷിണ റെയിൽവേ ആസ്ഥാനം അടച്ചു
text_fieldsചെന്നൈ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനവും ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസും അടച്ചു. ഓഫിസർക്കും ഓഫിസ് സൂപ്രണ്ടിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിവിഷനൽ റെയിൽവേ മാനേജറുടെ ഓഫിസ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
ജീവനക്കാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കി. ഫലം വന്നിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവർ ആശുപത്രി നിരീക്ഷണത്തിലാണ്. ഓഫിസ് അണുമുക്തമാക്കി രണ്ടുദിവസത്തിനുള്ളിൽ തുറക്കും. 33 ശതമാനം ജീവനക്കാർ മാത്രമായിരുന്നു ലോക്ഡൗണിെൻറ ആദ്യഘട്ടം മുതൽ ജോലിയിലുണ്ടായിരുന്നത്.
കുറച്ചുദിവസം മുമ്പാണ് 50 ശതമാനം ജീവനക്കാർ ഓഫിസിൽ എത്തിത്തുടങ്ങിയത്. ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്ന് ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് ഓഫിസർ സിദ്ധാർഥ് എസ്.കെ. രാജ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.