അസമിൽ ആനക്കൊമ്പുകളുമായി രണ്ടുപേർ പിടിയിൽ
text_fieldsന്യൂഡൽഹി: അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ 35 ലക്ഷം രൂപ വില മതിക്കുന്ന ആറു കിലോ ആനക്കൊമ്പുകളുമായി രണ്ടു പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സുരാജ് കുമാർ ദാസ്, അസമിലെ ഹൊജായ് സ്വദേശി മുഹമ്മദ് ബദറുൽ ഹുസൈൻ എന്നിവരാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) നടത്തിയ പരിേശാധനയിൽ പിടിയിലായത്.
നേപ്പാളിലേക്ക് കടത്താനായി കൊണ്ടു വന്ന 24 കഷണം ആനക്കൊമ്പുകളാണ് പിടികൂടിയത്. ബദറുൽ ഹുസൈനിൽ നിന്ന് സുരാജ് കുമാർ ആനക്കൊമ്പ് അടങ്ങിയ പാക്കേജ് കൈപ്പറ്റുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇതിലൊരാൾ റെയിൽവേയിൽ കരാർ ജോലിക്കാരനാണ്.
പ്രായപൂർത്തിയായതും അതിൽ തൊട്ടുതാഴെ പ്രായമുള്ളതുമായ അഞ്ച് ആനകളെ കൊന്നിട്ടാണ് ആനക്കൊമ്പുകൾ പ്രതികൾ ശേഖരിച്ചതെന്ന് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഡി.ആർ.െഎയുടെ ഒാപറേഷൻ ജംബോയുടെ ഭാഗമായാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.