Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅല്‍ജസീറയുടെ മൂന്ന്...

അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ തടവ്

text_fields
bookmark_border
അല്‍ജസീറയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ തടവ്
cancel

കെയ്റോ: തീവ്രവാദ സംഘടനക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് അല്‍ജസീറയുടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്ത് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈജിപ്തുകാരനായ ബാഹെര്‍ മുഹമ്മദ്, കനേഡിയന്‍ മുഹമ്മദ് ഫഹ്മി, ആസ്ത്രേലിയക്കാരന്‍ പീറ്റര്‍ ഗ്രെസ്റ്റെ എന്നിവരെയാണ് ശിക്ഷിച്ചത്. ഇതില്‍ മുഹമ്മദിന് ആറു മാസം കൂടി അധിക തടവ് വിധിച്ചിട്ടുണ്ട്. വിധിയെ തുടര്‍ന്ന് ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെി.

രാജ്യത്തെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന് പിന്തുണ നല്‍കിയെന്നാരോപിച്ച് 2014 ജൂണില്‍ ഇവരെ അസ്റ്റ് ചെയ്ത് ജയില്‍ അടച്ചിരുന്നു.  ഫഹ്മിയും ഗ്രെസ്റ്റെയും ഏഴു വര്‍ഷവും മുഹമ്മദ് പത്ത് വര്‍ഷവും ജയിലില്‍ കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ ശിക്ഷ റദ്ദാക്കുകയും വിചാരണ ബാക്കിയാക്കി ഫെബ്രുവരിയില്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു.



രാജ്യത്തെ മാധ്യമപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്യാത്തിനാല്‍ മൂവരെയും ജയിലില്‍ അടക്കുന്നതായി വിധി പ്രഖ്യാപിച്ച് ജഡ്ജ് ഹസന്‍ ഫരീദ് പറഞ്ഞു. അല്‍ജസീറയില്‍ തെറ്റായ വാര്‍ത്ത വരുത്തുന്നതിനായി അനുമതിയില്ലാതെ കെയ്റോവിലെ ഒരു ഹോട്ടല്‍ മുറി വാര്‍ത്താ സംപ്രേഷണ പോയന്‍്റായി ഉപയോഗിച്ചു, സുരക്ഷാ അനുമതിയില്ലാതെ  ഉപകരണങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയ ആരോപണങ്ങളും ജഡ്ജി ഉന്നയിച്ചു.

എന്നാല്‍, ശിക്ഷാവിധിയെ ശക്തമായി അപലപിച്ച് അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിങ് ആക്റ്റിംഗ് ഡയറക്ടര്‍ ജനറല്‍ ഡോകട്ര്‍ മുസ്തഫ സ്വാഗ് രംഗത്തത്തെി. യുക്തിക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്തതാണ് ഈ വിധിയെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കെട്ടിച്ചമച്ചതും  രാഷ്ട്രീയപ്രേരിതവുമാണ്. ഒരിക്കല്‍പോലും ഇവര്‍ക്ക് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ലഭ്യമാക്കിയിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിച്ചതിന് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരായി തെളിവുകള്‍ ഒന്നും തന്നെയില്ല. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

വിധികേട്ട് താന്‍ നടുങ്ങിപ്പോയെന്നും അതീവ രോഷവും വിഷമവും തോന്നുന്നുവെന്നും പീറ്റര്‍ ഗ്രെസ്റ്റെയും ട്വിറ്ററില്‍ പ്രതികരിച്ചു. ഞങ്ങള്‍ മൂന്നു പേരും തെറ്റായി ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ല. കോടതിയില്‍ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. ഇത് തീര്‍ത്തും അധാര്‍മികമായ വിധിയാണ് ^അദ്ദേഹം പിന്നീട് പറഞ്ഞു. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകാനാവുമെന്ന പ്രതീക്ഷയിലാണ് മൂന്നുപേരുടെയും അഭിഭാഷകര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story