Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാര്‍ കോഴക്കേസ്:...

ബാര്‍ കോഴക്കേസ്: തുടരന്വേഷണ ഹരജികളില്‍ 29ന് വിധി

text_fields
bookmark_border
ബാര്‍ കോഴക്കേസ്: തുടരന്വേഷണ ഹരജികളില്‍ 29ന് വിധി
cancel
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹരജികളില്‍ ഒക്ടോബര്‍ 29ന് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വിധിപറയും. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള  ഒമ്പത് ഹരജികള്‍ക്കുപുറമേ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹരജിയും അന്തിമ റിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഹരജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. 
ഉന്നതഉദ്യോഗസ്ഥപദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളിലെ പ്രധാന വാദം.  ലഭിച്ച തെളിവുകള്‍ വിലയിരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍െറ അധികാരം ഡയറക്ടര്‍ കവര്‍ന്നെടുത്തതായി വാദത്തിനിടെ കോടതി  നിരീക്ഷിക്കുകയും ചെയ്തിരുന്നു.  
എന്നാല്‍ ഡയറക്ടറുടെ ഓഫിസ് പോസ്റ്റ് ഓഫിസായി പ്രവര്‍ത്തിക്കേണ്ടതില്ളെന്നും നിര്‍ദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു വിജിലന്‍സിന്‍െറ വാദം. അന്വേഷണ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍െറ കണ്ടത്തെലുകളെയും പൂര്‍ണമായും തള്ളിയാണ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രന്‍ വാദം നടത്തിയത്. എസ്.പിയെ വിജിലന്‍സ് തന്നെ തള്ളിപ്പറഞ്ഞതില്‍ കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 
അന്തിമ റിപ്പോര്‍ട്ടിനെതിരെ വി.എസ്. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, വി. മുരളീധരന്‍, സാറാജോസഫ്, വി.എസ്. സുനില്‍കുമാര്‍, ബിജു രമേശ് എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് ഹരജി സമര്‍പ്പിച്ചത്. തൊടുപുഴ സ്വദേശി അഡ്വ. സണ്ണി മാത്യു അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വാദവുമായാണ് കോടതിയെ സമീപിച്ചത്.
ആറുദിവസം നീണ്ട വാദം പൂര്‍ത്തിയാക്കിയാണ് കേസ് ഇടക്കാല വിധി പറയുന്നതിനായി 29 ലേക്ക് മാറ്റിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രധാന സാക്ഷി ബിജു രമേശിന്‍െറ വാദമായിരുന്നു ആദ്യം. കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശയുള്ള വസ്തുതാവിവര റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിച്ച് കോടതി നടപടിസ്വീകരിക്കണമെന്ന് ബിജുവിന്‍െറ അഭിഭാഷകനായ കെ.പി. ഉദയഭാനു കോടതിയോട് അഭ്യര്‍ഥിച്ചു. കേസില്‍ മാണിയെ അനുകൂലിച്ച് ഹൈകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനായ ശ്രീകുമാര്‍ വീണ്ടുമത്തെിയത് കടന്നുകയറ്റമാണെന്നും ഉദയഭാനു കുറ്റപ്പെടുത്തി. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നായിരുന്നു ഇതിനുള്ള ശ്രീകുമാറിന്‍െറ മറുപടി. ശ്രീകുമാര്‍ ഹാജരായതിനെ സാറാ ജോസഫിന്‍െറ അഭിഭാഷകനും എതിര്‍ത്തു. മാണിക്കെതിരായ വസ്തുതാവിവര റിപ്പോര്‍ട്ട് തയാറാക്കിയത് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story