Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോര്‍ട്ട് കൊച്ചി...

ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: സമരം നീളാന്‍ കാരണം പി. രാജീവിന്‍െറ പിടിവാശി -കൊച്ചി മേയര്‍

text_fields
bookmark_border
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: സമരം നീളാന്‍ കാരണം പി. രാജീവിന്‍െറ പിടിവാശി -കൊച്ചി മേയര്‍
cancel

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് നടത്തിയ നിരാഹാര സമരം നീണ്ടുപോയതിനു കാരണം സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്‍െറ പിടിവാശിയെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. 18ന് തന്നെ സമരത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രതിപക്ഷവുമായി ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഇക്കാര്യം നഗരസഭ പ്രതിപക്ഷ നേതാക്കളോടും പി. രാജീവിനോടും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയല്ല ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അതിന് ഉത്തരവിടാതെ സമരം പിന്‍വലിക്കില്ളെന്നുമുള്ള നിലപാടിലായിരുന്നു രാജീവ്. വെള്ളിയാഴ്ച മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് സമരം അവസാനിപ്പിച്ചതിനു സമാനമായ അവസരം ഉണ്ടായിട്ടും സമരം പിന്‍വലിക്കാന്‍ രാജീവ് തയാറായില്ല. വികസന രാഷ്ട്രീയത്തെ അനുകൂലിക്കുന്ന രാജീവില്‍ നിന്നും കുറച്ചുകൂടി മാന്യതയുള്ള പെരുമാറ്റം പ്രതീക്ഷിച്ചിരുന്നതായും മേയര്‍ പറഞ്ഞു.

സമരമുഖങ്ങളില്‍ രാഷ്ട്രീയ നേതൃത്വം കൂടുതല്‍ പക്വത കാണിക്കണം. കാലത്തിന്‍െറ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരരീതി. ഫോര്‍ട്ട് കൊച്ചി ദുരന്തത്തിന്‍െറ പേരില്‍ എല്‍.ഡി.എഫ് നടത്തിയ സമരം ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെ തടസപ്പെടുത്തി. അതിന് എല്‍.ഡി.എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം. സമരശൈലിയെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി ദുരന്തവും, എല്‍.ഡി.എഫ് സമരത്തിന്‍െറ രാഷ്ട്രീയവും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കും. സി.പി.എമ്മും ഇക്കാര്യം ചര്‍ച്ച ചെയ്യണം.

സമരത്തോടെ 30-40 ശതമാനം വോട്ടര്‍മാര്‍ എല്‍.ഡി.എഫില്‍ നിന്നകന്നു. മനുഷ്യാവകാശങ്ങളെപ്പോലും ലംഘിച്ചുകൊണ്ടാണ് 11 മണിക്കൂര്‍ ഒരു മേയറെ ബന്ദിയാക്കിവെച്ചത്. എന്നിട്ടും മനുഷ്യത്വപരമായ സമീപനമാണ് സമരക്കാരോട് സ്വീകരിച്ചത്. പ്രകോപനപരമായ സാഹചര്യങ്ങളില്‍പ്പോലും സംയമനം പാലിച്ചു. സംസ്ഥാന സര്‍ക്കാറും പൊലീസ് സേനയും നഗരസഭക്കൊപ്പം നിന്നു. ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്ന പ്രവര്‍ത്തനശൈലിയും സമരശൈലിയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story