െഎസ്ക്രീം കേസ്: സർക്കാർ അഭിഭാഷകെൻറ നിലപാട് ദൗർഭാഗ്യകരമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കൈക്കൊണ്ട നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വി.എസ്. അച്യുതാനന്ദന്‍. സാന്‍റിയാഗോ മാര്‍ട്ടിന്‍െറ ലോട്ടറി കൊള്ള അവസാനിപ്പിക്കാനായത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നേട്ടമായിരുന്നെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ മാംസവ്യാപാരത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന സ്ത്രീയുണ്ടായിരുന്നു. നിര്‍ധനരായ പെണ്‍കുട്ടികളെയാണ് അവര്‍ ചൂഷണം ചെയ്തിരുന്നത്. ഇരകളുടെ മോചനത്തിനായി താന്‍ ഇടപെടല്‍ നടത്തി. ആ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് കോടതിയില്‍ പോയതും. അവരെ ചൂഷണം ചെയ്തവര്‍ക്കെതിരായിരുന്നു തന്‍െറ പോരാട്ടം. അതിനെ രാഷ്ട്രീയപ്രേരിതമെന്ന നിലയില്‍ കോടതി വ്യാഖ്യാനിക്കരുതായിരുന്നു’ -അദ്ദേഹം പറഞ്ഞു. സാന്‍റിയാഗോ മാര്‍ട്ടിനെതിരെ താന്‍ കേസിന് പോയതുകൊണ്ടാണ് കൊള്ള അവസാനിപ്പിക്കാന്‍ സാധിച്ചതെന്നും വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.