Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടാറ്റ ഒായിൽ...

ടാറ്റ ഒായിൽ കമ്പനിയുെട സ്ഥലം ഏറ്റെടുക്കൽ: തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
ടാറ്റ ഒായിൽ കമ്പനിയുെട സ്ഥലം ഏറ്റെടുക്കൽ: തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്
cancel

കൊച്ചി: എറണാകുളം പച്ചാളത്ത് ടാറ്റ ഒായിൽ കമ്പനിക്ക് നൽകിയ സ്ഥലം ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനിയിൽനിന്ന് തിരിച്ചെടുക്കണമെന്ന താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിെനതിരായ ഹരജിയിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. കമ്പനി പ്രവർത്തനത്തിന് അനിവാര്യമെന്ന് വിലയിരുത്തി നേരേത്ത കമ്പനിക്ക് വിട്ടുനൽകിയ 47 ഏക്കർ തിരിച്ചുപിടിക്കാനുള്ള ഉത്തരവിനെതിരായ ഹരജിയിലാണ് ഈ മാസം 22 വെര തൽസ്ഥിതി തുടരാൻ ജസ്റ്റിസ് ടി.വി. അനിൽകുമാറിെൻറ ഇടക്കാല ഉത്തരവ്.

ഭൂമി ഏറ്റെടുത്ത് റവന്യൂ അധികൃതർ ബോർഡുകൾ സ്ഥാപിക്കുകയും മഹസ്സർ തയാറാക്കുകയും ചെയ്ത അവസ്ഥയാണ് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ഏെറ നാളത്തെ നടപടികൾക്കൊടുവിൽ 2020 സെപ്റ്റംബറിലാണ് മിച്ചഭൂമിയെന്ന നിലയിൽ ഹിന്ദുസ്ഥാൻ യൂനിലിവറിെൻറ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡിെൻറ ഉത്തരവുണ്ടായത്. ഓയിൽ കമ്പനിയുെട പ്രവർത്തനത്തിന് അനുവദിച്ച ഇൗ ഭൂമി ഫ്ലാറ്റ് നിർമിച്ച് വിൽക്കുന്നതായും മറ്റും വിലയിരുത്തിയാണ് നടപടി.

ഇത് ചോദ്യം ചെയ്ത് ഹരജിയുമായി ഹിന്ദുസ്ഥാൻ യൂനിലിവർ കോടതിയെ സമീപിച്ചത് കഴിഞ്ഞ 12നാണ്. ഇതിെൻറ തൊട്ടുതലേന്നാണ് സർക്കാർ ഭൂമിയെന്ന് വ്യക്തമാക്കി ബോർഡ് സ്ഥാപിച്ചത്. ഉത്തരവിെൻറ പേരിൽ നിർബന്ധിത നടപടികൾ പാടില്ലെന്ന് 12ന് ഹൈകോടതി ഉത്തരവിട്ടു. ഹരജി വീണ്ടും 15ന് പരിഗണിക്കവേ ഭൂമി 11ന് ഏറ്റെടുത്തതായി അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇതുസംബന്ധിച്ച മഹസ്സറും ഹാജരാക്കി. മൂന്നാം കക്ഷിയുടെ കൈവശമാണ് ഒരുഭാഗമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. രേഖകൾ ലഭ്യമായാൽ ഹരജി ഉടൻ തീർപ്പാക്കണമെന്ന ആവശ്യം റവന്യൂ സ്പെഷൽ ഗവ. പ്ലീഡർ ഉന്നയിച്ചു.

ഭൂമിയുടെ വിൽപനയടക്കം നടപടികൾ തടയാനും ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം രേഖകൾ നൽകാമെന്ന് ലാൻഡ് ബോർഡും അറിയിച്ചു. തുടർന്നാണ് തൽസ്ഥിതി തുടരാനും രേഖകൾ ലഭിച്ചാൽ കേസ് വീണ്ടും പരിഗണിക്കാനും ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata Oil
News Summary - Acquisition of land by Tata Oil: High Court orders stay on status quo
Next Story