വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന ബിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല -വനം മന്ത്രി
text_fieldsഎ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയല്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കോഴിക്കോട്ട് മാധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലക്ക് തീരുമാനമെടുത്തത്. കേന്ദ്ര നിയമത്തിനു എതിരായ രീതിയിലല്ല ബിൽ.
വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാറിനുമുന്നിൽ പല നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, കേന്ദ്രം ഫലപ്രദ ഇടപെടൽ നടത്തിയില്ല. മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനമെടുക്കാൻ കാലതാമസം ഉണ്ടാകുന്ന അവസ്ഥയാണ്.
ആ നിബന്ധനകളിലാണ് ഇളവു വരുത്തുന്നത്. കേന്ദ്ര നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു തന്നെയാണ് നിയമനിർമാണമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.