Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ടി. സിദ്ദിഖ്...

‘ടി. സിദ്ദിഖ് എം.എൽ.എക്ക് ഇരട്ടവോട്ട്’; ആരോപണവുമായി സി.പി.എം

text_fields
bookmark_border
‘ടി. സിദ്ദിഖ് എം.എൽ.എക്ക് ഇരട്ടവോട്ട്’; ആരോപണവുമായി സി.പി.എം
cancel

വയനാട്: ടി. സിദ്ദിഖ് എം.എൽ.എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം. വയനാട് ജില്ല സെക്രട്ടറി കെ. റഫീഖ് ആണ് ആരോപണം ഉന്നയിച്ചത്. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡ് പന്നിയൂർക്കുളത്തും കൽപ്പറ്റ നഗരസഭയിൽ ഓണവെയിലിലും വോട്ടുണ്ടെന്നാണ് ആരോപണം.

വോട്ടർ പട്ടികകളുടേതെന്ന് പറയുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച്, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ടി.സിദ്ധിഖിന് വോട്ടുണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണവയലിലെ വോട്ടർ പട്ടികയിൽ ക്രമനമ്പർ 799ആയും ടി.സിദ്ധിഖിന്റെ​ പേരുണ്ടെന്ന് റഫീഖ് ആരോപിക്കുന്നു.

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും റഫീഖ് ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.

റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘വോട്ടർ പട്ടികയിൽ ശ്രീ ടി. സിദ്ധീഖ് എം.എൽ.എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ഉണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്. ഒരാൾക്ക് തന്നെ രണ്ടിടത്ത് വോട്ട് !
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.’




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress keralaT Siddiqvoters listCPM
News Summary - CPM Alleges T. Siddique has dual votes in both Waynad and Malappuram
Next Story