ഡോ. ശിവപ്രസാദും ഡോ. സിസ തോമസും തെറിക്കും; പകരം വി.സി നിയമനത്തിന് സർക്കാർ പാനൽ സമർപ്പിക്കും
text_fieldsതിരുവനന്തപുരം: ഹൈകോടതി വിധിയോടെ സാങ്കേതിക സർവകലാശാല വി.സി ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസ തോമസിനെയും അടിയന്തരമായി മാറ്റി പുതിയ വി.സിയെ നിയമിക്കേണ്ടിവരും. വിധിപ്പകർപ്പ് ലഭിച്ചാലുടൻ താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ പുതിയ പാനൽ സമർപ്പിക്കും. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നില്ലെങ്കിൽ സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്ന് മാത്രമേ ഇനി ഗവർണർക്ക് താൽക്കാലിക വി.സിയെ നിയമിക്കാനാകൂ.
സാങ്കേതിക സർവകലാശാലയിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്നും ഡിജിറ്റൽ സർവകലാശാലയിലേക്ക് ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽനിന്നുമാണ് താൽക്കാലിക വി.സിമാരുടെ പാനൽ സമർപ്പിക്കുക. ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ മുഖ്യമന്ത്രി അംഗീകരിച്ചായിരിക്കും ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കുക. ഉ
ന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കൂടി അംഗീകരിച്ചായിരിക്കും സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കുക. ഡോ. ശിവപ്രസാദിന്റെയും ഡോ. സിസ തോമസിന്റെയും നിയമനം നിയമപരമല്ലെന്ന് പറഞ്ഞ ഹൈകോടതി സിംഗിൾ ബെഞ്ച്, ഇരുവരുടെയും നിയമന കാലാവധിയായ ആറ് മാസം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രത്യേക നിർദേശം നൽകിയിരുന്നില്ല.
വിധിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ തള്ളിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.