വൈദ്യുതി വാങ്ങൽ: കമ്പനികൾക്ക് കുടിശ്ശിക നൽകും
text_fieldsതിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് വിവിധ ഉൽപാദക കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശികയായ 300 കോടി രൂപ കൊടുത്തുതീർക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. കരാർ ലംഘനം സംബന്ധിച്ച് തർക്കം നിലനിൽക്കെയാണ് ബോർഡ് ഇതിന് നിർബന്ധിതമായത്.
കരാർ ലംഘനം വരെയുള്ളതിനാൽ വിയോജിപ്പ് പ്രകടിപ്പിച്ചാകും തുക നൽകുക. കുടിശ്ശിക തീർപ്പാക്കി കേന്ദ്ര സർക്കാറിന്റെ പവർ പർച്ചേസ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം ബന്ധപ്പെട്ട കമ്പനികൾ വൈദ്യുതി വിറ്റാൽ മതിയെന്നാണ് കേന്ദ്ര നിലപാട്. വൈദ്യുതി ക്ഷാമം രൂക്ഷമാകവെ, ഇത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് കുടിശ്ശിക കൊടുക്കുന്നത്. കുടിശ്ശിക നൽകുന്ന വിഷയത്തിൽ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നില്ല. ഇത് വൈദ്യുതി ബോർഡിന് തിരിച്ചടിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.