Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനതാവളത്തിൽ 1.10...

വിമാനതാവളത്തിൽ 1.10 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
വിമാനതാവളത്തിൽ 1.10 കോടിയുടെ സ്വർണം പിടികൂടി
cancel

കരിപ്പൂർ/നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 76 ലക്ഷത്തിെൻറ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി.

കോഴിക്കോട് പ്രിവൻറിവ് കസ്റ്റംസും എയർ കസ്റ്റംസ് ഇൻറലിജൻസുമാണ് 1443.3 ഗ്രാം സ്വർണവും 136 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തത്. പ്രിവൻറിവ് കസ്റ്റംസ് 43 ലക്ഷത്തിെൻറ 865.5 ഗ്രാമാണ് ദുബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയിൽനിന്ന് പിടിച്ചത്. അസി. കമീഷണർ കെ.വി. രാജെൻറ നിർദേശപ്രകാരം സൂപ്രണ്ട് സി. സുരേഷ് ബാബു, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ്‌ ഫൈസൽ, എം. പ്രതീഷ്, സന്തോഷ് ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

എയർ കസ്റ്റംസ് രണ്ട് കേസുകളിലായാണ് 577.5 ഗ്രാം സ്വർണവും 136 ഗ്രാം സ്വർണമിശ്രിതവും പിടിച്ചത്. 33 ലക്ഷം രൂപ വില വരും. ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റിലെത്തിയ മലപ്പുറം സ്വദേശി നവാസിൽ (23) നിന്ന് 498.5 ഗ്രാമാണ് പിടിച്ചത്. ദുബൈയിൽനിന്നുള്ള ഇൻഡിഗോയിലെത്തിയ കർണാടക ഭട്കൽ സ്വദേശി അബ്ദുല്ലയിൽനിന്നാണ് 136 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ജീൻസിനുള്ളിൽ ബോൾ പേനയുടെ റീഫില്ലറിനകത്തുണ്ടായിരുന്ന 79 ഗ്രാം സ്വർണവും പിടികൂടി.

ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തിയ പൊന്നാനി സ്വദേശി അഫ്‌ലാസാണ് 756 ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. സ്വർണമിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - gold seized at airports
Next Story