Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം: മുൻ ഗവ....

പീഡനം: മുൻ ഗവ. പ്ലീഡർക്ക് കീഴടങ്ങാൻ പത്തുദിവസംകൂടി

text_fields
bookmark_border
High Court
cancel

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനുവിന് കീഴടങ്ങാൻ പത്തുദിവസം കൂടി ഹൈകോടതി അനുവദിച്ചു. മുൻകൂർജാമ്യ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് പത്തുദിവസത്തിനകം കീഴടങ്ങാൻ ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്ക് ശേഷമേ ഹരജി പരിഗണിക്കൂവെന്നും ചൂണ്ടിക്കാട്ടി കീഴടങ്ങലിന് കൂടുതൽ സമയം തേടി മനു ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് പത്തുദിവസം കൂടി അനുവദിച്ചത്.

കീഴടങ്ങുന്നപക്ഷം ചോദ്യംചെയ്ത ശേഷം അന്നുതന്നെ കോടതിയിൽ ഹാജരാക്കാനും ജാമ്യഹരജി കാലതാമസമില്ലാതെ പരിഗണിക്കാനും മുൻകൂർജാമ്യ ഹരജി തള്ളിയ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പകുതിയോടെ മാത്രമേ പരിഗണിക്കൂവെന്നും അറസ്റ്റ് ചെയ്യാൻ പൊലീസ് തിരക്കിട്ട് നീക്കംനടത്തുകയാണെന്നുമാരോപിച്ചാണ് മനു ഹൈകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govt
News Summary - Harassment: Former Govt. Ten more days to surrender to the pleader
Next Story