കളമശ്ശേരി സ്ഫോടനം: വാഹനങ്ങളും ഫോണും ഉടമകൾക്ക് തിരിച്ചുനൽകുന്നു
text_fieldsകൺവെൻഷൻ സെന്ററിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട വാഹനങ്ങൾ
കളമശ്ശേരി: സ്ഫോടനമുണ്ടായ കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്റർ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും മൊബൈൽ ഫോൺ ഉൾപ്പെടെ മറ്റ് വസ്തുക്കളും ഉടമകൾക്ക് തിരികെ നൽകുന്നു. സംഭവത്തെത്തുടർന്ന് കൺവെൻഷൻ സെന്റർ പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. നൂറുകണക്കിന് കാറുകളും ബൈക്കുകളുമാണ് ഇവിടുത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്നത്.
പരിഭ്രാന്തരായി പുറത്തേക്ക് ഓടിയവരുടെ മൊബൈൽ ഫോണുകളും ബാഗുകളും അടക്കം ഹാളിനകത്തും പരിസരങ്ങളിലുമായി ചിതറിക്കിടന്നിരുന്നു. രേഖകളുമായി എത്തുന്നവർക്ക് വാഹനങ്ങളും വിട്ടുനൽകിത്തുടങ്ങി.
മറ്റുള്ളവ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ഉടമകൾക്ക് കൈമാറും. യഥാർഥ ഉടമകളെ കണ്ടെത്താൻ പരിപാടിയുടെ മേഖല മേധാവി തോമസ് ജോണിനെ പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.