കഞ്ചാവ് കേസ്: പ്രതികൾക്ക് കഠിനതടവും പിഴയും
text_fieldsനീലേശ്വരം: കാറിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തളങ്കര ബാങ്കോട് ബി.എ. ഷംസുദ്ദീൻ (46), കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ ഹൗസിൽ കെ. നൗഷാദ് എന്ന കാരാട്ട് നൗഷാദ് (47) എന്നിവർക്കാണ് കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി അധിക തടവും വിധിച്ചത്.
2020 ഒക്ടോബർ 12ന് ഉച്ച 12.30ന് നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിന് സമീപം എൻ.എച്ച് റോഡിലാണ് കെ.എൽ 14 ടി 2141 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് നീലേശ്വരം ഇൻസ്പെക്ടറായിരുന്ന കെ.വി. മഹേഷ് പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടർന്ന് അന്വേഷണം നടത്തിയത് ചന്തേര ഇൻസ്പെക്ടറായിരുന്ന പി. നാരായണനായിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ നീലേശ്വരം ഇൻസ്പെക്ടർ പി. സുനിൽ കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.